കണ്ണാടി വിഗ്രഹ പ്രതിഷ്ഠയുള്ള മഠത്തിൽ ഭഗവതി ക്ഷേത്രം

Last Updated:

ക്ഷേത്രത്തിൻ്റെ പുനഃപ്രതിഷ്‌ഠാ വാർഷിക മഹോത്സവം ആണ്ടുതോറും കുംഭമാസത്തിൽ മൂന്ന് ദിവസങ്ങളിലായി ആഘോഷിക്കുന്നു.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടക്കടുത്ത് കാഞ്ചിയൂർക്കോണം റോഡിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ പൊന്നറ മഠത്തിൽ ശ്രീ ഭഗവതി ക്ഷേത്രം ഭക്തിയുടെയും ആചാരപ്പെരുമയുടെയും വിളനിലമായി മാറുന്നു. ഏകദേശം 800 വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം, കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കണ്ണാടി വിഗ്രഹപ്രതിഷ്‌ഠയാൽ ശ്രദ്ധേയമാണ്.
ഒരു ബ്രാഹ്മണമഠത്തിൻ്റെ ആരാധനാകേന്ദ്രമായിരുന്ന ഈ ദേവസ്ഥാനം, കാലക്രമേണ ജീർണാവസ്ഥയിലാവുകയും നാട്ടിൽ ദുരിതങ്ങൾ അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്ന് നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് വീണ്ടും പ്രൗഢി വീണ്ടെടുത്തത്. 2005-ൽ  നടത്തിയ ദേവപ്രശ്‌നത്തെത്തുടർന്ന് താത്കാലികമായി ക്ഷേത്രം പുതുക്കിപ്പണിതു. ക്ഷേത്രചരിത്രത്തിലെ സുപ്രധാന മുഹൂർത്തമായി 2017 കുംഭമാസത്തിലെ പൂയം നാൾ മാറി. അന്നേ ദിവസം ക്ഷേത്ര തന്ത്രി തിരിച്ചിറ്റൂർ ബ്രഹ്മശ്രി പുരുഷോത്തമൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ പുനഃപ്രതിഷ്‌ഠാ കർമ്മങ്ങൾ നടന്നു.
തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയാണ് ക്ഷേത്രം നാട്ടുകാർക്കായി സമർപ്പിച്ചത്. ക്ഷേത്രത്തിൻ്റെ പുനഃപ്രതിഷ്‌ഠാ വാർഷിക മഹോത്സവം ആണ്ടുതോറും കുംഭമാസത്തിൽ മൂന്ന് ദിവസങ്ങളിലായി ആഘോഷിക്കുന്നു. ഗണപതിഹോമം, കലശാഭിഷേകം, നാഗരൂട്ട്, ഭഗവതിസേവ, സമൂഹസദ്യ, പൊങ്കാല, ആനപ്പുറത്ത് എഴുന്നള്ളിപ്പ്, വിവിധ കലാസാംസ്കാരിക പരിപാടികൾ എന്നിവ ഉത്സവത്തിന് കൊഴുപ്പേകും. ദേവിയുടെ തിരുനാളായ പൂയം നാളിൽ എല്ലാ മാസവും ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ ദേവീ പാരായണവും അന്നദാനവും നടത്തിവരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കണ്ണാടി വിഗ്രഹ പ്രതിഷ്ഠയുള്ള മഠത്തിൽ ഭഗവതി ക്ഷേത്രം
Next Article
advertisement
ശബരിമലയി‌ൽ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു
ശബരിമലയി‌ൽ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു
  • ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു, തിങ്കളാഴ്ച വരെ ഇത് തുടരും.

  • ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ വിമർശിച്ചു.

  • ശബരിമലയിൽ ഏകോപനം ഇല്ലെന്നും ആറു മാസം മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങണമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

View All
advertisement