ബധിര വിദ്യാലയത്തിലെ 22 വർഷങ്ങളുടെ അനുഭവങ്ങൾ – റെജി മഞ്ഞമാങ്കലിൻ്റെ പുതിയ പുസ്തകം

Last Updated:

പൗരത്വ നിയമം, വികസനം, കർഷക സമരങ്ങൾ, കോർപ്പറേറ്റ് ലോകത്തെ ചതിക്കുഴികൾ, ലഹരി മാഫിയ തുടങ്ങി സമൂഹത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഇതിലെ കഥകൾ ചർച്ച ചെയ്യുന്നത്.

പുസ്തക പ്രകാശനത്തിനിടെ
പുസ്തക പ്രകാശനത്തിനിടെ
നീണ്ട 22 വർഷം സംസാരിക്കാനാകാത്തവരുടെ നാവായി മാറിയ ഒരു മനുഷ്യൻ, മനുഷ്യസ്നേഹിയായ ഒരു അധ്യാപകൻ കണ്ടതും കേട്ടതും ആയ ജീവിതങ്ങളും അനുഭവങ്ങളും കുത്തിക്കുറിച്ച് ഒരു പുസ്തകം ആക്കി മാറ്റുന്നു. എഴുത്തുകാരനും അധ്യാപകനുമായ റെജി മഞ്ഞമാങ്കലിൻ്റെ 'പെരുങ്കാലൻ ചിലന്തി' എന്ന കഥാപുസ്തകങ്ങളുടെ ശേഖരം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.
തിരുവനന്തപുരം സ്വദേശിയും അധ്യാപന യോഗ്യതയും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയ റെജി മഞ്ഞമാങ്കൽ, 1987 മുതൽ കേൾവി, കാഴ്ച പരിമിതർക്കായുള്ള വിദ്യാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ജഗതി സർക്കാർ ബധിര വിദ്യാലയത്തിൽ അധ്യാപകനായിരിക്കെ 2022-ൽ സർവീസിൽ നിന്ന് വിരമിച്ചു. അധ്യാപനത്തോടൊപ്പം തന്നെ എഴുത്തിലും സജീവമാകാൻ അദ്ദേഹം എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു. ഈ ശ്രമങ്ങളാണ് പുതിയ കൃതിയുടെ പിറവിയിലേക്ക് നയിക്കുന്നത്.
'പെരുങ്കാലൻ ചിലന്തി' എന്ന പേരിൽ അറിയപ്പെടുന്ന ഈ കഥാസമാഹാരത്തിൽ 22 കഥകളാണുള്ളത്. പൗരത്വ നിയമം, വികസനം, കർഷക സമരങ്ങൾ, കോർപ്പറേറ്റ് ലോകത്തെ ചതിക്കുഴികൾ, ലഹരി മാഫിയ തുടങ്ങി സമൂഹത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ഇതിലെ കഥകൾ ചർച്ച ചെയ്യുന്നത്. മനുഷ്യരെ ഭയപ്പെടുത്തുന്ന പല വിഷയങ്ങളും അദ്ദേഹത്തിൻ്റെ എഴുത്തുകളിൽ വിഷയമാകുന്നു. സമൂഹത്തോട് എഴുത്തുകാരന് പറയാനുള്ള കാര്യങ്ങൾ കഥകളിലൂടെ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ബധിര വിദ്യാലയത്തിലെ 22 വർഷങ്ങളുടെ അനുഭവങ്ങൾ – റെജി മഞ്ഞമാങ്കലിൻ്റെ പുതിയ പുസ്തകം
Next Article
advertisement
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ; വിക്കറ്റ് വേട്ടയിലൂടെ പർപ്പിൾ ക്യാപ് സ്വന്തമാക്കി കാലിക്കറ്റിന്റെ അഖിൽ സ്കറിയ
  • അഖിൽ സ്കറിയ 11 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകൾ

  • തുടർച്ചയായി രണ്ടാം തവണയാണ് കെ.സി.എൽ പർപ്പിൾ ക്യാപ്പ് നേട്ടം

  • കെ.സി.എൽ. 50 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളർ

View All
advertisement