തൃശ്ശൂരിൽ കൊല്ലപ്പെട്ട നീതുവിന്റെ സംസ്കാരം ഇന്ന്: പ്രതി നിതീഷിനെ കോടതിയിൽ ഹാജരാക്കും

Last Updated:

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നീതുവുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്

തൃശ്ശൂർ : ചീയാരത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ നീതുവിന്‍റെ സംസ്കാരം ഇന്ന്. പെണ്‍കുട്ടിയുടെ പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ ദിവസം വൈകിട്ടോടെ പൂർത്തിയായിരുന്നു. രാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ച ശേഷം ശാന്തിഘട്ടിൽ സംസ്കരിക്കും.
അതേസമയം സംഭവത്തിലെ പ്രതി നിതീഷിന്‍റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ നെടുപുഴ പൊലീസ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നീതുവിന്റെ വീട്ടിലെത്തി കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച നിതീഷിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാളെ ആരോഗ്യ നില തൃപ്തികരമായതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. നിതീഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
advertisement
Also Read-പ്രണയാഗ്നിക്കു കണ്ണില്ല; നിയമപാലകർക്കും; പ്രേമം നിരസിച്ച പെൺകുട്ടികളെ ചുട്ടുകൊല്ലുന്നത് ഒരുമാസത്തിൽ രണ്ടാം തവണ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നീതുവുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്.പിന്നീട് ഈ ബന്ധം തകർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
കഴി‍ഞ്ഞ ദിവസം രാവിലെയാണ് ബിടെക് വിദ്യാർഥിയായ നീതുവിന്റെ വീടിലെത്തി നിതീഷ് പെണ്‍കുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും നീതു മരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശ്ശൂരിൽ കൊല്ലപ്പെട്ട നീതുവിന്റെ സംസ്കാരം ഇന്ന്: പ്രതി നിതീഷിനെ കോടതിയിൽ ഹാജരാക്കും
Next Article
advertisement
Messi GOAT India Tour 2025 | രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയ്മിൽ ! 2011 ലോകകപ്പ് ജേഴ്‌സി മെസിക്ക് സമ്മാനിച്ച് സച്ചിൻ
Messi GOAT India Tour 2025 | രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയ്മിൽ ! 2011 ലോകകപ്പ് ജേഴ്‌സി മെസിക്ക് സമ്മാനിച്ച് സച്ചിൻ
  • മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മെസിയും സച്ചിൻ ടെണ്ടുൽക്കറും ഒറ്റ ഫ്രെയിമിൽ കണ്ടുമുട്ടി

  • 2011 ലോകകപ്പ് ജേഴ്‌സി സച്ചിൻ മെസിക്ക് നൽകി, മെസ്സി 2022 ഫിഫ പന്ത് സച്ചിന് സമ്മാനിച്ചു

  • സുരക്ഷാ വീഴ്ച ഒഴിവാക്കാൻ മുംബൈയിൽ 2,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥർ വിന്യസിച്ചു

View All
advertisement