തൃശൂർ പൂരത്തിന് കൊടിയിറങ്ങി. പാറമേക്കാവ്- തിരുമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. ഭഗവതിമാർ മടങ്ങിയതോടെ 36 മണിക്കൂർ നീണ്ട ആഘോഷങ്ങൾക്ക് സമാപനമായി.
6:56 (IST)
ഇന്ന് കൊടിയിറക്കം: പൂരത്തിന് ഇന്ന് കൊടിയിറങ്ങും. തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ആണ് 36 മണിക്കൂർ നീണ്ട പൂരത്തിന് കൊടിയിറങ്ങുക
6:55 (IST)
ഇരുവിഭാഗത്തിന്റെയും നില അമിട്ടുകൾ~ ആകാശച്ചെരുവിൽ വർണ്ണ വിസ്മയം തീർത്തു. 20 മിനിറ്റോളം ഇരുവിഭാഗത്തിലെയും വെടിക്കെട്ട് നീണ്ടുനിന്നു
6:55 (IST)
ആദ്യം തിരുവമ്പാടിയും പിന്നെ പാറമേക്കാവും തിരിക്ക് തീകൊളുത്തി
6:54 (IST)
തൃശൂരിനെ ത്രസിപ്പിച്ച് പൂരം വെടിക്കെട്ട്
19:29 (IST)
കുടമാറ്റം അവസാനിച്ചിരിക്കുന്നു.. ജനങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചാണ് കുടമാറ്റം പൂർത്തിയായത്.
19:5 (IST)
കുടമാറ്റത്തിൽ ഇന്ത്യൻ സൈനികർക്കും ആദരം. ജവാന്മാരുടെ ചിത്രവും മുകളിൽ ദേശീയ പതാകയുമുള്ള കുടകളാണ് പൂരവേദിയിൽ ഉയർന്നത്
വർണ വിസ്മയമായി കുടമാറ്റം: കുടമാറ്റം ആരംഭിച്ചു കഴിഞ്ഞു
17:33 (IST)
തിരുവമ്പാടി വിഭാഗത്തിന്റെ ആനകളും നിരന്ന് തുടങ്ങിയിരിക്കുകയാണ്. ആളുകൾ ആർപ്പുവിളികളോടെയാണ് ഗജവീരന്മാര വരവേൽക്കുന്നത്.
തൃശൂര്‍: പുരലഹരിയില്‍ തൃശൂര്‍. വിശ്വപ്രസിദ്ധമായ കുടമാറ്റം ആരംഭിച്ചു. വര്‍ണ വിസ്മയങ്ങളുമായി പാറമേക്കാവ് വിഭാഗവും തിരുവമ്പാടി വിഭാഗവും അണിനിരന്നതോടെ തൃശൂര്‍ പൂരലഹരിയില്‍ ആറാടുകയാണ്. കുടമാറ്റത്തിനുശേഷം രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന് മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയും.
നേരത്തെ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നില്‍ ഇറക്കിയെഴുന്നള്ളിപ്പിനൊപ്പം ചെമ്പട മേളം നയിക്കുന്നതിനിടെ പെരുവനം കുട്ടന് മാരാര്‍ക്ക് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടിര