മൺവിള തീപിടിത്തം- സംഭവിച്ചത് ഇതൊക്കെ

Last Updated:
ഇന്നലെ വൈകിട്ട് 7.10ഓടെയാണ് മൺവിളയിലെ പ്ലാസ്റ്റിക്ക് നിർമാണ യൂണിറ്റിൽ തീപിടിത്തമുണ്ടാകുന്നത്. തീപിടിത്തമുണ്ടായതോടെ സംഭവിച്ച കാര്യങ്ങൾ ചുവടെ...
7.10- ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റിൽ തീ പിടുത്തമുണ്ടാവുന്നു. രണ്ടാം ഷിഫ്റ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾ നിർമാണ യൂണിറ്റിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുന്നു
7.30- കെട്ടിടമാകെ തീ വ്യാപിക്കുന്നതിനിടെ വലിയ ശബ്ദത്തിൽ ഇരുപതിലേറെ പൊട്ടിത്തെറികളുമുണ്ടായി. സമീപപ്രദേശങ്ങളിലേക്ക് വ്യാപകമായി പുക ഉയരുന്നു. പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളും തീപിടുത്തത്തിന്റ. വ്യാപ്തികൂട്ടി.
7.45- രക്ഷാപ്രവർത്തനത്തിനായി നാട്ടുക്കാരും ഫയർഫോഴ്സും പൊലീസും എത്തുന്നു
9.30- തീ നിയന്ത്രണവിധേയമാകാൻ കഴിയാത്തതിനാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവൻ അഗ്നിശമന യൂണിറ്റുകളും തീ അണയ്ക്കാൻ എത്തി. വിമാനത്താവളത്തിലെ വൻ ഫയർഎഞ്ചിൻ വാഹനങ്ങളും സ്ഥലത്തെത്തി.
advertisement
10.00- ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു.
10.30- മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത്, കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി.
11.00- വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത തോന്നിയ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
11.30- വിഷപ്പുക ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്...
11.45- തീപിടിത്തത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
12.00- മൺവിള കുളത്തൂർ വാർഡുകളിലെ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു..
1.10- ആറു മണിക്കൂർ പിന്നിട്ട് രാത്രി ഒരു മണിയോടെ തീയുടെ തീവ്രത കുറക്കാനായതായി ഫയർഫോഴ്സ് മേധാവി എ ഹേമചന്ദ്രൻ അറിയിച്ചു.
advertisement
രാവിലെ 7.00- തീ പൂർണമായും നിയന്ത്രണവിധേയമാക്കാനായില്ല. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
9.45- മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും കെടുത്തി.
10.00- തീപിടിത്തത്തിന് പിന്നിൽ അട്ടമറി സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിജിപി
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൺവിള തീപിടിത്തം- സംഭവിച്ചത് ഇതൊക്കെ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement