സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

Last Updated:

കോവിഡ് പശ്ചാത്തലത്തിൽ കനത്ത മുന്നൊരുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രെയിൻ യാത്ര. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുമ്പ് സ്റ്റേഷനിൽ ഹെൽത്ത് സ്ക്രീനിങ് ആരംഭിക്കും

രണ്ടുമാസത്തിലേറെയായി നിർത്തിവെച്ചിരുന്ന റെഗുലർ ട്രെയിൻ സർവീസ് സംസ്ഥാനത്ത് പുനഃരാരംഭിച്ചു. നേരത്തെ സ്പെഷ്യൽ, ശ്രാമിക് ട്രെയിനുകൾ സംസ്ഥാനത്ത് ഓടിയിരുന്നെങ്കിലും സംസ്ഥാനങ്ങൾക്ക് ഉള്ളിൽ ഓടുന്ന പ്രതിദിന സർവീസുകളാണ് ഇന്ന് ആരംഭിച്ചത്. കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കോഴിക്കോട് സ്പെഷ്യൽ ജനശതാബ്ദി എക്സ്പ്രസുകളാണ് ഇന്നു ആദ്യ സർവീസുകൾ നടത്തിയത്. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ കനത്ത മുന്നൊരുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രെയിൻ യാത്ര. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുമ്പ് സ്റ്റേഷനിൽ ഹെൽത്ത് സ്ക്രീനിങ് ആരംഭിക്കും. ഇത് പൂർത്തിയാക്കുന്നവർക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. ട്രെയിൻ യാത്ര സംബന്ധിച്ച് യാത്രക്കാർ അറിയേണ്ട കാര്യങ്ങൾ ചുവടെ...
- ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്തവര്‍ക്കു മാത്രമാണ് യാത്രാനുമതി
- ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നരമണിക്കൂര്‍ മുന്‍പ് സ്റ്റേഷനിലെത്തി ഹെൽത്ത് സ്ക്രീനിങ്ങിനും ടിക്കറ്റ് ചെക്കിങ്ങിനും വിധേയരാകണം
- പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉളളവർക്ക് യാത്രാനുമതി ഉണ്ടാകില്ല
- ആരോഗ്യ സേതു ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം
- ഭക്ഷണം, വെളളം, സാനിറ്റൈസര്‍ എന്നിവ യാത്രക്കാർ കരുതണം
-യാത്രക്കിടയില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ 138 /139 എന്നീ നമ്പരുകളിൽ വിളിക്കണം
-ട്രെയിന്‍ എത്തി 30 മിനിറ്റിനകം സ്റ്റേഷനില്‍നിന്ന് പുറത്തുപോകണം.
advertisement
-വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിന് യാത്ര അനുവദിക്കില്ല
-പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടാകില്ല
-സിറ്റിങ്ങ് കോച്ചുകളിലെ യാത്രയ്ക്കും ടിക്കറ്റ് മുൻകൂട്ടി ബുക്കുചെയ്തിരിക്കണം
-ചാര്‍ട്ട് തയ്യാറായ ശേഷം ഒഴിവുളള സീറ്റുകളില്‍ ഇനിമുതല്‍ രണ്ട് മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചെയ്യാനാകും
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
Next Article
advertisement
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; രാജീവ് ചന്ദ്രശേഖർ
  • 2014-2024 കാലത്ത് മോദി സർക്കാർ കേരളത്തിന് 3.20 ലക്ഷം കോടി രൂപ കൈമാറിയെന്ന് രാജീവ് ചന്ദ്രശേഖർ

  • പിണറായി സർക്കാരിന്റെ പത്ത് വർഷം കേരളത്തെ നശിപ്പിച്ച കാലമായെന്നും വികസനത്തിൽ പിന്നാക്കം ആണെന്നും ആരോപണം

  • കേന്ദ്രം നൽകിയ 7 ലക്ഷം കോടി രൂപയിലും കേരളം തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടിയ സംസ്ഥാനമായെന്ന് വിമർശനം

View All
advertisement