യൂണിവേഴ്‌സിറ്റി കോളേജ്: വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റെന്ന് എഫ്‌ഐആര്‍

Last Updated:

അഖില്‍ ചന്ദ്രന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് എഫ്‌ഐആര്‍. യൂണിറ്റ് സെക്രട്ടറി നസീമിന്റെ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കുത്തേറ്റ അഖില്‍ ചന്ദ്രന്റെ മൊഴി എടുത്ത ശേഷം ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നാണ് കന്റോന്‍മെന്റ് പൊലീസ് പറയുന്നത്. സംഭവത്തില്‍ എഐഎസ്എഫ് ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും.
യൂണിവേഴ്‌സിറ്റി കോളജിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ പ്രതികളുടെ പേര് സഹിതം എഴുതി നല്‍കിയിട്ടും പിടികൂടാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നികരിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അഖിലിന്റെ മൊഴി എടുത്ത ശേഷം പ്രതികളെ പിടികൂടാമെന്നാണ് പൊലീസ് നിലപാട്. അതേസമയം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന.
Also Read: യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം: ആറ് എസ്എഫ്ഐ പ്രവര്‍ത്തകർക്ക് സസ്പെൻഷൻ
ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നസീമാണ് കത്തി ശിവരഞ്ജിത്തിന് നല്‍കിയത്. ഇവര്‍ക്ക് പുറമെ ഇബ്രാഹീം, അദ്വൈത്, ആരോമല്‍, അമല്‍, ആദില്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇതില്‍ ആദില്‍ ഒഴികെയുള്ളവരെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി എസ്എഫ്‌ഐ അറിയിച്ചു.
advertisement
എസ്എഫ്‌ഐ യുണിറ്റ് പിരിച്ചുവിടുമെന്ന് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിയെങ്കിലും ഇതിനെ തള്ളുന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിന്റേത്. ആശുപത്രിയില്‍ കഴിയുന്ന അഖില്‍ ചന്ദ്രന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നും പ്രതിഷേധം തുടരാനാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂണിവേഴ്‌സിറ്റി കോളേജ്: വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റെന്ന് എഫ്‌ഐആര്‍
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement