advertisement

'സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആര്?' ശിവഗിരി മഠാധിപതിക്കെതിരെ വെള്ളാപ്പള്ളി നടേശൻ

Last Updated:

മഠാധിപതി സ്ഥാനത്തിരുന്ന് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്ന സ്വാമി സച്ചിദാനന്ദന് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും വെള്ളാപ്പള്ളി

Rapid Read
News18
News18
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദനെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. മഠാധിപതി സ്ഥാനത്തിരുന്ന് സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്ന സ്വാമി സച്ചിദാനന്ദന് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം ഒരു പമ്പര വിഡ്ഢിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനാർത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദൻ ആരാണെന്നും, മഠത്തിലിരുന്ന് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർത്ഥികളുടെ പേര് നൽകിയത് സ്വന്തം നിലയിലാണെന്ന് സെക്രട്ടറി തന്നെ വ്യക്തമാക്കിതാണ്. സച്ചിദാനന്ദൻ ഒരു ആസാമിയും അല്പനുമാണെന്നും അദ്ദേഹം പറഞ്ഞാൽ ആര് വോട്ട് ചെയ്യാനാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരൻ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാൽ അതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സുധാകരൻ പിന്തുണ തേടിയല്ല വന്നതെന്നും മത്സരിക്കുന്നു എന്ന് പറയാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജി. സുധാകരൻ ജനകീയനും ജില്ലയിൽ സ്വാധീനമുള്ള നേതാവുമാണെന്നും ഭരണകാര്യങ്ങളിൽ മിടുക്കനാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. അവിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല. എൽഡിഎഫിന് വേണ്ടി എച്ച്. സലാമാണ് അമ്പലപ്പുഴയിൽ ജനവിധി തേടുന്നത്. വെള്ളാപ്പള്ളിയെ കണ്ടതിന് ശേഷം ജി. സുധാകരൻ എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിലേക്കാണ് പോയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആര്?' ശിവഗിരി മഠാധിപതിക്കെതിരെ വെള്ളാപ്പള്ളി നടേശൻ
Next Article
advertisement
നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം; പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ എല്ലാ വിവരവും ശേഖരിക്കണമെന്ന് കോടതി
നവീൻ ബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം; പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ എല്ലാ വിവരവും ശേഖരിക്കണമെന്ന് കോടതി
  • നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണത്തിന് കോടതി നാല് കാര്യങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ടു

  • പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവൻ വിവരങ്ങൾ ശേഖരിക്കണമെന്ന് കോടതി നിർദേശിച്ചു

  • കുടുംബത്തിന്റെ നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ മേയ് 30നുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം

View All
advertisement