തൃശൂർ മലക്കപ്പാറയിൽ വോട്ട് ചോദിച്ചിറങ്ങിയ സ്ഥാനാർഥിസംഘത്തിന് നേരെ കാട്ടാന ആക്രമണം

Last Updated:

റോഡിൽ വീണ പോൾസന് കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്

News18
News18
ചാലക്കുടി: അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി മടങ്ങുകയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയെയും സംഘത്തെയും കാട്ടാനക്കൂട്ടം ആക്രമിച്ചു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ജൂവിൻ കല്ലേലിയും സംഘവും സഞ്ചരിച്ച കാറുകൾക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്.
കാട്ടാനക്കൂട്ടം വരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടിയ കോൺഗ്രസ് പ്രവർത്തകൻ കെ. എം. പോൾസൻ്റെ പിന്നാലെയാണ് കാട്ടാന പാഞ്ഞത്. ഈ സമയം കാട്ടാന റോഡരികിലെ കുഴിയിൽ വീണതിനാൽ പോൾസൺ അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും റോഡിൽ വീണ പോൾസന് കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ മലക്കപ്പാറയിൽ വോട്ട് ചോദിച്ചിറങ്ങിയ സ്ഥാനാർഥിസംഘത്തിന് നേരെ കാട്ടാന ആക്രമണം
Next Article
advertisement
'സുരേഷ്​ഗോപി രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലെത്തി'; മന്ത്രി വി ശിവൻ കുട്ടി
'സുരേഷ്​ഗോപി രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലെത്തി'; മന്ത്രി വി ശിവൻ കുട്ടി
  • സുരേഷ്​ഗോപി രാഷ്ട്രീയമായി പിച്ചും പേയും പറയുന്ന അവസ്ഥയിലെത്തി എന്ന് വി ശിവൻകുട്ടി വിമർശിച്ചു.

  • സുരേഷ്​ഗോപി ജനങ്ങളുടെ തീരുമാനത്തെ \'വിക്രിയ\' എന്ന് വിളിച്ച് ആക്ഷേപിച്ചതിന് ബിജെപി വില കൊടുക്കും.

  • സുരേഷ്​ഗോപി ഒരു സാധാരണ സിനിമാ നടനിൽ നിന്ന് പക്വതയുള്ള രാഷ്ട്രീയ പ്രവർത്തകനിലേക്ക് മാറിയിട്ടില്ല.

View All
advertisement