Raid In KSFE| 'പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ പറഞ്ഞോളാം': ധനമന്ത്രി തോമസ് ഐസക്ക്
Raid In KSFE| 'പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ പറഞ്ഞോളാം': ധനമന്ത്രി തോമസ് ഐസക്ക്
പാര്‍ട്ടിയുടെ വിമർശനം ശാസനയ്ക്ക് തുല്യമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും തോമസ് ഐസക് പറഞ്ഞു.
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിലെ വിമര്‍ശനത്തിന് പാര്‍ട്ടിയില്‍ മറുപടി പറയുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. തെരഞ്ഞെടുപ്പിന് മുൻപ് ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പറയും. തെരഞ്ഞെടുപ്പുകാലത്ത് വിവാദം പാടില്ലായെന്നത് ശരിയായ നിലപാടാണ്. പാര്‍ട്ടിയുടെ വിമർശനം ശാസനയ്ക്ക് തുല്യമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും തോമസ് ഐസക് പറഞ്ഞു. Also Read- 'സർക്കാരിലും പാർട്ടിയിലും വ്യത്യസ്തതയുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതം; പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു': സി.പി.എം കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിനെ ചോദ്യം ചെയ്ത് ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ പരസ്യപ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് ധനമന്ത്രിയുടെ പേരുപറയാതെ സിപിഎം സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ആരുടെ വട്ടാണ് വിജിലന്‍സ് പരിശോധനയെന്ന് ഐസക്ക് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
Also Read- ‘റെയ്ഡിൽ ദുഷ്ടലാക്കില്ല, കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം'; തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രിയെ തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ നിലപാട് സെക്രട്ടറിയേറ്റ് യോഗത്തിലും ഉന്നയിച്ചു. മന്ത്രിയെ വിശ്വാസത്തിലെടുത്തില്ലെന്ന വാദം ഐസക്ക് യോഗത്തിൽ ഉയര്‍ത്തിയെങ്കിലും നേരത്തെ ഒപ്പം നിന്ന ആനത്തലവട്ടം ആനന്ദന്‍ പോലും ധനമന്ത്രിയെ പിന്തുണയ്ക്കാനെത്തിയില്ലെന്നാണ് വിവരം. എല്ലാ കാര്യങ്ങളും വകുപ്പ് മന്ത്രിയെ അറിയിക്കുന്ന രീതി ഇല്ലെന്ന നിലപാടിൽ ഉറച്ചുതന്നെയാണ് മുഖ്യമന്ത്രി പാർട്ടി യോഗത്തിൽ പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.