തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ഒരുകോടി ചെലവുള്ള ചികിത്സയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
- Published by:Rajesh V
- news18-malayalam
Last Updated:
ചികിത്സാ പിഴവാരോപിച്ച് തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി
ഇടുക്കി തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമി മുഹമ്മദ് (32) ആണ് മരിച്ചത്. ചികിത്സാ പിഴവാരോപിച്ച് തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഒരു കോടി രൂപ ചിലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഇതും വായിക്കുക: ഗർഭഛിദ്രത്തിന് മരുന്നെത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത്; നിർബന്ധിച്ച് നൽകിയത് നാലുമാസം ഗർഭിണിയായിരിക്കെ
60 ശതമാനം രോഗശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ഒരു കോടി ചെലവുള്ള കാൻസർ ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു എന്നുമാണ് കുടുംബത്തിന്റെ പരാതി. കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. കാൻസറിനുള്ള അത്യാധുനിക ചികിത്സാ രീതിയാണ് ടിൽ തെറാപ്പി. സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രികൾ തയ്യാറായിട്ടില്ല
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thodupuzha,Idukki,Kerala
First Published :
September 11, 2025 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ഒരുകോടി ചെലവുള്ള ചികിത്സയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ