മരങ്ങളെ കുഞ്ഞനാക്കിയത് ജപ്പാൻകാരല്ല; ഗോവാ ഗവർണർ ശ്രീധരൻ പിള്ളയുടെ ഇരുനൂറാമത് പുസ്തകം പറയുന്നു

Last Updated:

ബോൺസായി എന്ന് ജപ്പാൻകാർ വിളിക്കുന്ന ചെറുവൃക്ഷത്തിന്റെ യഥാർത്ഥ നാമം വാമൻ വൃക്ഷ കല എന്നായിരുന്നുവെന്നും 15,000ത്തോളം ഇനങ്ങളിൽ കാണപ്പെട്ടിരുന്ന ഈ വൃക്ഷത്തിന്റെ ഉത്ഭവ സ്ഥാനം ഇന്ത്യയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു

ശ്രീധരൻപിള്ളയുടെ ഇരുന്നൂറാമത് പുസ്തകം
ശ്രീധരൻപിള്ളയുടെ ഇരുന്നൂറാമത് പുസ്തകം
ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ളയുടെ 200ാമത് പുസ്തകം ‘വാമൻ വൃക്ഷ കല’ വരുന്നു. ഗോവ രാജ്ഭവനിൽ ഈ മാസം 9ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പുസ്തകം പ്രകാശനം ചെയ്യും. ശ്രീധരൻപിള്ള എഴുത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിലാണ് ഇരുന്നൂറാമത് പുസ്തകം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ബോൺസായി എന്നറിയപ്പെടുന്ന കുഞ്ഞൻ വൃക്ഷത്തിന്റെ ഉത്ഭവ സ്ഥാനവും ഇനങ്ങളും പരിചയപ്പെടുത്തുന്നതാണ് വാമൻ വൃക്ഷ കല എന്ന പുസ്തകം.
ബോൺസായി എന്ന് ജപ്പാൻകാർ വിളിക്കുന്ന ചെറുവൃക്ഷത്തിന്റെ യഥാർത്ഥ നാമം വാമൻ വൃക്ഷ കല എന്നായിരുന്നുവെന്നും 15,000ത്തോളം ഇനങ്ങളിൽ കാണപ്പെട്ടിരുന്ന ഈ വൃക്ഷത്തിന്റെ ഉത്ഭവ സ്ഥാനം ഇന്ത്യയായിരുന്നുവെന്നും പുസ്തകത്തിൽ ശ്രീധരൻപിള്ള പറയുന്നു.
Also Read- ചൈനയിലെ സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹംകഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകാനും പ്രസിഡന്റ് ഷീ ജിന്‍പിങ്
ഗോവയിൽ നടത്തിയ ഗ്രാമയാത്രയിൽ പരിചയപ്പെട്ട സംസ്കൃത പണ്ഡിതന്മാരിൽ നിന്നാണ് ഇന്ത്യ കണ്ടുപിടിച്ച കുഞ്ഞൻ വൃക്ഷത്തിന്റെ കഥ മനസ്സിലാക്കിയത്. ആയുര്‍വേദ മരുന്നിനും മറ്റും കാട്ടിൽ പോയി ഇലകളും വേരുകളും കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതിനാൽ ഇന്ത്യയിലുണ്ടായിരുന്ന ബുദ്ധ സന്യാസിമാരാണ് ആശ്രമങ്ങളോട് ചേർന്ന് കുഞ്ഞൻ വൃക്ഷങ്ങളെ പരിപാലിച്ചിരുന്നത്. പിന്നീട് കാലക്രമത്തിൽ ബുദ്ധ സന്യാസികൾ ജപ്പാനിലേക്കും ചൈനയിലേക്കും കുടിയേറിയതോടെ ഈ വൃക്ഷം അവരുടേതായി മാറുകയായിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.
advertisement
Also Read- ‘ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വന്ന വാർത്തയിൽ പങ്കില്ല; സഭയുടെ നിലപാട് വ്യത്യസ്തം’: തൃശൂർ അതിരൂപത
ജപ്പാൻകാരാണ് ബോൺസായി എന്ന് പേരിട്ടത്. നാൽപതിൽപരം കുഞ്ഞൻ വൃക്ഷങ്ങളെ കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍12 എണ്ണം വിവിധയിനം ആല്‍മരങ്ങളെ പറ്റിയുള്ളതാണ്. മലയാളത്തിൽ 130ഉം ഇംഗ്ലീഷിൽ 70 ഉം പുസ്തകങ്ങളാണ് ശ്രീധരൻപിള്ള ഇതിനോടകം എഴുതിയിട്ടുള്ളത്. 1973ലാണ് അദ്ദേഹം പുസ്തക രചനയിലേക്ക് കടക്കുന്നത്. 2018ൽ നൂറു പുസ്തകങ്ങൾ പൂർത്തിയാക്കി. അടുത്ത അഞ്ചുവർഷം കൊണ്ട് 100 പുസ്തകങ്ങളെഴുതി.
advertisement
ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അധ്യക്ഷത വഹിക്കും. പ്രശസ്ത സാഹിത്യകാരൻ ദാമോദർ മൗസോ പുസ്തകം ഏറ്റുവാങ്ങും. പി ടി ഉഷ എം പി മുഖ്യാതിഥി ആയിരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Life/
മരങ്ങളെ കുഞ്ഞനാക്കിയത് ജപ്പാൻകാരല്ല; ഗോവാ ഗവർണർ ശ്രീധരൻ പിള്ളയുടെ ഇരുനൂറാമത് പുസ്തകം പറയുന്നു
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement