മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ മാശികൊട ഉത്സവം നാളെ മുതൽ; ഭക്തർക്കായി പ്രത്യേക ബസ് സർവീസ്

Last Updated:

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ പങ്കെടുക്കും

സജ്ജയകുമാർ
കന്യാകുമാരി : മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിലെ മാശികൊട മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തൃക്കൊടിയേറ്റ്. തുടർന്ന് ഹൈന്ദവ സേവാ സംഘത്തിന്റെ മതസമ്മേളന പന്തലിൽ 86-ാമത് സമ്മേളനം കൊടിയേറും.
തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ പങ്കെടുക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ വിശേഷ പൂജകളും അഭിഷേകങ്ങളും നടക്കും. 6 മുതൽ 14 വരെയുള്ള തീയതികളിൽ രാവിലെയും രാത്രി 9.30നും ദേവി വെള്ളിപ്പല്ലക്കിൽ എഴുന്നള്ളും.
advertisement
മാർച്ച്‌ 10ന് രാത്രി 12ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ വലിയ പടുക്ക സമർപ്പണം നടക്കും. 13ന് രാത്രി 9.30ന് വലിയ തീവെട്ടി എഴുന്നള്ളത്ത്‌, 14ന് പുലർച്ചെ ശാസ്താക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര തിരിക്കും. രാത്രി 9.30ന് ദേവീ എഴുന്നള്ളത്ത്. രാത്രി 12ന് ഒടുക്ക് പൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി 1ന് ഒടുക്ക് പൂജ. മറുകോട മാർച്ച്‌ 21ന്.
പ്രത്യേക ബസ് സർവീസ്
മണ്ടയ്ക്കാട് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരത്ത് നിന്നും തമിഴ്നാട് ട്രാൻസ്‌പോർടിന്റെ പ്രത്യേക ബസ് സർവീസുകളും ഉണ്ട്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ 1000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ മാശികൊട ഉത്സവം നാളെ മുതൽ; ഭക്തർക്കായി പ്രത്യേക ബസ് സർവീസ്
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement