advertisement

BMW വിൽപന പൊടിപൊടിച്ച് ; ഐഎക്‌സ് 1 അവതരണ ദിവസം തന്നെ വിറ്റു തീർന്നു

Last Updated:

അതായത് 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്.

ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1-ന്റെ അവതരണ ദിവസം തന്നെ വിൽപന
പൊടിപൊടിച്ചെന്ന് റിപ്പോർട്ട്. അതായത് 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് കഴിഞ്ഞദിവസമാണ് ഐഎക്‌സ് 1 എത്തിയത്.
ബി.എം.ഡബ്ല്യുവില്‍ നിന്നെത്തുന്ന നാലാമത്തെ ഇലക്ട്രിക് വാഹനമാണ് ഇത്. ഇന്ത്യയിലെ എക്‌സ്‌ഷോറൂമില്‍ എക്‌സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റില്‍ മാത്രമെത്തുന്ന ഈ വാഹനത്തിന് 66.90 ലക്ഷം രൂപയാണ് വില. മെഴ്‌സിഡീസ് ബെന്‍സ് ഇ.ക്യു.ബി, കിയ ഇ.വി.6, വോള്‍വോ എക്‌സ്.സി.40 റീച്ചാര്‍ജ്, ഹ്യുണ്ടായി അയോണിക്5 എന്നീ ഇലക്ട്രിക് വാഹനങ്ങളുമായി മത്സരിക്കുന്ന ഐ.എക്‌സ്1 വിലയിലും ഈ വാഹനങ്ങള്‍ക്ക് ഒത്ത എതിരാളിയാണെന്നാണ് വിലയിരുത്തലുകള്‍.
advertisement
ഒറ്റത്തവണ ചാര്‍ജിലൂടെ 440 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളത്. 180 കിലോ മീറ്ററാണ് പരമാവധി വേഗത.അതിവേഗത്തിലുള്ള ചാര്‍ജിങ്ങ് സംവിധാനമാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. എന്നാൽ വാഹനത്തിന്റെ ലുക്കില്‍ റെഗുലര്‍ ബി.എം.ഡബ്ല്യു എക്‌സ്1-ന് സമാനമായണ് ഇലക്ട്രിക് എക്‌സ്1 ഒരുങ്ങിയിട്ടുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Auto/
BMW വിൽപന പൊടിപൊടിച്ച് ; ഐഎക്‌സ് 1 അവതരണ ദിവസം തന്നെ വിറ്റു തീർന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement