ന്യൂഡൽഹി: ഇന്ത്യയിൽ ടെസ്‌ല കാറുകൾ (Tesla Cars) വിൽക്കുന്നതിന് ഇറക്കുമതി തീരുവയിൽ ഇളവ് നൽകാനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari). ഇക്കാര്യത്തിൽ എലോൺ മസ്‌കിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി. ടെസ്‌ല കാറുകൾ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ വിൽക്കണമെന്ന് എലോൺ മസ്‌കിനോട് ഗഡ്കരി വീണ്ടും “അഭ്യർത്ഥിച്ചു”. "അദ്ദേഹത്തിന് (എലോൺ മസ്‌ക്) ചൈനയിൽ ടെസ്‌ല കാറുകൾ നിർമ്മിക്കാനും ഇന്ത്യയിൽ വിൽക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമായിരിക്കില്ല," റെയ്‌സിന ഡയലോഗ് 2022 കോൺഫറൻസിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.
“ഇന്ത്യയിൽ വന്ന് ഇവിടെ നിർമ്മാണം നടത്തണമെന്നാണ് അദ്ദേഹത്തോടുള്ള ഞങ്ങളുടെ അഭ്യർത്ഥന. ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ഇവിടെ കാർ നിർമ്മിക്കാനുള്ള എല്ലാ സൌകര്യമുണ്ടായിരിക്കും. കച്ചവടക്കാർ ലഭ്യമാണ്. ഞങ്ങൾക്ക് എല്ലാത്തരം സാങ്കേതിക വിദ്യകളും ഉണ്ട്, അതുകൊണ്ട് തന്നെ ചെലവ് കുറയ്ക്കാൻ മസ്കിന് കഴിയും,” ടെസ്‌ല പോലുള്ള ബ്രാൻഡുകൾക്ക് ഇന്ത്യയിൽ മത്സര വിലയിൽ വിൽക്കാൻ കഴിയുന്ന തരത്തിൽ പുതിയ സാങ്കേതികവിദ്യകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഇറക്കുമതി തീരുവ സർക്കാർ കുറയ്ക്കുമോ എന്ന ചോദ്യത്തിന് ഗഡ്കരി പറഞ്ഞു.
“ഇന്ത്യ ഒരു വലിയ വിപണിയാണ്. കയറ്റുമതി ലഭ്യത അവിടെയുണ്ട്. ഇന്ത്യയിൽ നിന്ന് ടെസ്‌ല കാറുകൾ കയറ്റുമതി ചെയ്യാൻ മസ്കിന് കഴിയും, അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുത വാഹനങ്ങളെ കുറിച്ച് സംസാരിക്കവെ, ഇലക്ട്രിക് ബസുകളിൽ വൻ വർധനയുണ്ടെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഇലക്ട്രിക് ബസുകളുടെ ആവശ്യം 1300% വരെ വർദ്ധിച്ചതായി അവകാശപ്പെടുന്നു. “ഇന്ത്യയിലെ എല്ലാ ഇവികൾക്കും വലിയ സാധ്യതകളുണ്ട്. മെഴ്‌സിഡസ്, ടൊയോട്ട, ഹ്യുണ്ടായ് എന്നിവയിൽ നിന്ന് ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കുന്ന മറ്റ് മുൻനിര ബ്രാൻഡുകളിൽ നിന്നുമുള്ള ഇലക്ട്രിക് കാറുകളെക്കുറിച്ച് വിശദമായി പരിശോധിച്ചിട്ടുണ്ട്,” അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇത് ഇരുവർക്കും (ഇന്ത്യയ്ക്കും ടെസ്‌ലയ്ക്കും) ഒരു നല്ല സാഹചര്യമാണ്. ഞങ്ങൾക്ക് എല്ലാ സ്‌പെയർ പാർട്‌സുകളും ഉണ്ട്. കൂടാതെ നിരവധി ഇന്ത്യൻ ബ്രാൻഡുകൾ ഇവിടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ ടെസ്‌ല കാറുകൾ നിർമ്മിക്കുന്നത് എളുപ്പമാകും, അദ്ദേഹത്തിന് നല്ല ലാഭവും ഉണ്ടാക്കാൻ കഴിയും, ”ഗഡ്കരി കൂട്ടിച്ചേർത്തു.
റെയ്‌സിന ഡയലോഗ് ഈ വർഷം ഒരു ഓഫ്ലൈൻ സമ്മേളനമായി തിരിച്ചെത്തിയിരിക്കുന്നു. മുൻനിര വിദേശനയവും ജിയോ ഇക്കണോമിക്‌സ് കോൺഫറൻസിൽ 100-ലധികം സെഷനുകളും 90 രാജ്യങ്ങളിൽ നിന്നുള്ള 210-ലധികം പ്രഭാഷകരും ഉണ്ടായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ചേർന്ന് ഓഗസ്റ്റ് 25 ന് റെയ്‌സിന ഡയലോഗ് 2022 ഉദ്ഘാടനം ചെയ്തു. സ്വീഡിഷ് മുൻ പ്രധാനമന്ത്രി കാൾ ബിൽഡ്, മുൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ, മുൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ എന്നിവരുൾപ്പെടെ നിരവധി ലോക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദും മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആബട്ടും പങ്കെടുക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.