advertisement

കുവൈറ്റിലേക്ക് തിരുവനന്തപുരത്തു നിന്ന് ജസീറ എയർവേയ്സ് സർവീസ്; ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസം

Last Updated:

ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ് നാട്ടിലെയും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കുവൈറ്റ് യാത്ര നടത്താനാകും

തിരുവനന്തപുരം: കുവൈറ്റിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്നു. ഒക്ടോബർ 30 ന് തുടങ്ങുന്ന സർവീസ് ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും. ആഴ്ചയിൽ 3 ദിവസം സർവീസ് ഇതേ സെക്ടറിൽ സർവീസ് നടത്തുന്ന കുവൈറ്റ് എയർവേയ്സിനു പുറമെയാണ് ജസീറയുടെ സർവീസ്.
തിരുവനന്തപുരത്തു നിന്ന് തിങ്കൾ ബുധൻ ദിവസങ്ങളിൽ രാവിലെ 2.50 നു പുറപ്പെട്ട് 5.55 ന് കുവൈറ്റിലെത്തും. കുവൈറ്റിൽ നിന്ന് വൈകിട്ട് 6. 25 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.05 ന് തിരുവനന്തപുരത്തെത്തും. 160 പേർക്കു യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
advertisement
ജസീറയുടെ കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ സർവീസ് ആണിത്. ബജറ്റ് എയർലൈൻ ആയ ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ് നാട്ടിലെയും യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കുവൈറ്റ് യാത്ര നടത്താനാകും. വിമാന സർവീസിനുള്ള ബുക്കിങ് തുടങ്ങി.
News Summary-Kuwait's Jazeera Airways to begin service from Thiruvananthapuram International Airport. The first phase of service starting on October 30 will be 2 days a week. Jazeera's service is in addition to Kuwait Airways, which operates 3 days a week in the same sector.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Auto/
കുവൈറ്റിലേക്ക് തിരുവനന്തപുരത്തു നിന്ന് ജസീറ എയർവേയ്സ് സർവീസ്; ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 2 ദിവസം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement