വിപണിമര്യാദ ലംഘിച്ചു; ഓൺലൈന്‍ ബുക്കിങ് സൈറ്റുകൾക്ക് 392.36 കോടി രൂപ പിഴ

Last Updated:

മേക്ക് മൈ ട്രിപ്പ്, ഗോഐബിബോ, ഓയോ എന്നീ സൈറ്റുകൾക്കാണ് പിഴ.

ന്യൂഡൽഹി: വിപണിമര്യാദ ലംഘിച്ചതിന് ഓൺലൈന്‍ ബുക്കിങ് സൈറ്റുകൾക്ക് 392.36 കോടി രൂപ പിഴ ചുമത്തി സിസിഐ(കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ). മേക്ക് മൈ ട്രിപ്പ്, ഗോഐബിബോ, ഓയോ എന്നീ സൈറ്റുകൾക്കാണ് പിഴ. മെയ്ക് മൈ ട്രിപ്പും ഗോഐബിബോയും അവരുമായി കരാറിലുള്ള ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ചട്ടമാണ് ശിക്ഷാനടപടിക്ക് കാരണമായത്.
മേക്ക് മൈ ട്രിപ്പിന്റെ ഉപകമ്പനിയാണ് ഗോഐബിബോ. ഇരുകമ്പനികളും കൂടി 223.48 കോടി രൂപയാണ് അടയ്ക്കേണ്ടത്. ഓയോ 168.88 കോടി രൂപ നൽകണം. ഹോട്ടലുകൾക്ക് ഈ സൈറ്റുകൾ നിശ്ചയിച്ച നിരക്കിനു താഴെ മറ്റൊരു പ്ലാറ്റ്ഫോമിലോ സ്വന്തം വെബ്സൈറ്റിലോ ബുക്കിങ് എടുക്കാൻ കഴിയില്ലെന്നായിരുന്നു വ്യവസ്ഥ.
മേക്ക് മൈ ട്രിപ്പ്, ഓയോ പ്ലാറ്റ്ഫോമിന് അവിഹിതമായ തരത്തിൽ മുന്‍ഗണന നൽ‌കിയിരുന്നുവെന്ന് സിസിഐ കണ്ടെത്തി. ഇത് മറ്റു കമ്പനികളുടെ അവസരത്തെ ബാധിച്ചു. സംഭവത്തിൽ 2019ലാണ് കമ്മീഷൻ അന്വേഷണം ആരംഭിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
വിപണിമര്യാദ ലംഘിച്ചു; ഓൺലൈന്‍ ബുക്കിങ് സൈറ്റുകൾക്ക് 392.36 കോടി രൂപ പിഴ
Next Article
advertisement
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
  • 101 കൗൺസിലർമാർക്കുള്ള ഇടം അവർക്കുതന്നെ നൽകണമെന്ന് ശബരിനാഥൻ ആവശ്യം ഉന്നയിച്ചു

  • എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറിയുള്ളപ്പോൾ വികെ പ്രശാന്ത് ശാസ്തമംഗലത്തെ മുറിയിൽ തുടരുന്നത് ചോദ്യം

  • സംഘിപ്പട്ടം ഭയപ്പെടുത്തില്ലെന്നും കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെന്നും പറഞ്ഞു

View All
advertisement