Reliance Jio | റിലയൻസ് ജിയോയിൽ 6598 കോടി രൂപയുടെ നിക്ഷേപവുമായി അമേരിക്കൻ ഇക്വിറ്റി കമ്പനി ജനറൽ അറ്റ്ലാന്റിക്

Last Updated:

ഫേസ്ബുക്ക്. സിൽവർ ലേക്ക് പാർട്ണേഴ്സ്, വിസ്ത ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളെല്ലാം കൂടി നാലാഴ്ചക്കിടെ ജിയോയിൽ നടത്തിയത് 67,194 കോടി രൂപയുടെ നിക്ഷേപം

റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 6598 കോടി രൂപയുടെ നിക്ഷേപവുമായി ന്യൂയോർക്ക് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക്. 1.34 ശതമാനം ഓഹരികളാണ് കമ്പനി വാങ്ങിയത്. കഴിഞ്ഞ നാല് ആഴ്ചക്കിടെ ജിയോയിൽ നിക്ഷേപം നടത്തുന്ന നാലാമത്തെ കമ്പനിയാണ് ജനറൽ അറ്റ്ലാന്റിക്.
ഫേസ്ബുക്ക്. സിൽവർ ലേക്ക് പാർട്ണേഴ്സ്, വിസ്ത ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളെല്ലാം കൂടി 67,194.75 കോടി രൂപയുടെ ജിയോ ഓഹരികളാണ് വാങ്ങിയത്.
ഈ നിക്ഷേപങ്ങളിലൂടെ ജിയോ അടുത്ത തലമുറ സോഫ്റ്റ് വെയർ ഉൽ‌പ്പന്നവും പ്ലാറ്റ്ഫോം കമ്പനിയുമാണെന്ന് സ്ഥിരീകരിക്കുകയാണ്. മാത്രമല്ല ഇത് ജിയോയുടെ സാങ്കേതിക മികവിന്റെയും ഈ കോവിഡ് 19 ലോകത്തും അതിനപ്പുറത്തും ബിസിനസ്സ് മോഡലിന്റെ സാധ്യതകളുടെ അംഗീകാരമാണ്- കമ്പനി പറഞ്ഞു.
advertisement
ഇന്ത്യൻ വിപണികളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ, കോവിഡിന് ശേഷമുള്ള ദ്രുത ഡിജിറ്റൈസേഷൻ അവസരം, അത്യാധുനിക സാങ്കേതികവിദ്യ ഉപകരണങ്ങളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ബ്ലോക്ക് ചെയിൻ,എആർ / വിആർ, ബിഗ് ഡാറ്റ എന്നിവ കൊണ്ടുവരുന്നതെല്ലാം ആഗോള നിക്ഷേപകർക്കിടയിൽ ജിയോയെ ആകർഷകമാക്കുന്നു. ആഗോളതലത്തിൽ മറ്റെവിടെയും സമാനമായ അവസരങ്ങളൊന്നും നിക്ഷേപകർക്ക് ലഭ്യമല്ല. ഇത് മാനേജ്മെന്റിന്റെ ഗുണനിലവാരത്തിന്റെ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio | റിലയൻസ് ജിയോയിൽ 6598 കോടി രൂപയുടെ നിക്ഷേപവുമായി അമേരിക്കൻ ഇക്വിറ്റി കമ്പനി ജനറൽ അറ്റ്ലാന്റിക്
Next Article
advertisement
'ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
'പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
  • മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്ന് ആരോപണം.

  • പ്രതിപക്ഷം നശീകരണ പക്ഷമാണെന്ന് കരുതുന്നതിന്റെ ദുരന്തം, മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.

  • പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ നിലപാടുകള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി.

View All
advertisement