Reliance Jio | റിലയൻസ് ജിയോയിൽ 6598 കോടി രൂപയുടെ നിക്ഷേപവുമായി അമേരിക്കൻ ഇക്വിറ്റി കമ്പനി ജനറൽ അറ്റ്ലാന്റിക്

Last Updated:

ഫേസ്ബുക്ക്. സിൽവർ ലേക്ക് പാർട്ണേഴ്സ്, വിസ്ത ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളെല്ലാം കൂടി നാലാഴ്ചക്കിടെ ജിയോയിൽ നടത്തിയത് 67,194 കോടി രൂപയുടെ നിക്ഷേപം

റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 6598 കോടി രൂപയുടെ നിക്ഷേപവുമായി ന്യൂയോർക്ക് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക്. 1.34 ശതമാനം ഓഹരികളാണ് കമ്പനി വാങ്ങിയത്. കഴിഞ്ഞ നാല് ആഴ്ചക്കിടെ ജിയോയിൽ നിക്ഷേപം നടത്തുന്ന നാലാമത്തെ കമ്പനിയാണ് ജനറൽ അറ്റ്ലാന്റിക്.
ഫേസ്ബുക്ക്. സിൽവർ ലേക്ക് പാർട്ണേഴ്സ്, വിസ്ത ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളെല്ലാം കൂടി 67,194.75 കോടി രൂപയുടെ ജിയോ ഓഹരികളാണ് വാങ്ങിയത്.
ഈ നിക്ഷേപങ്ങളിലൂടെ ജിയോ അടുത്ത തലമുറ സോഫ്റ്റ് വെയർ ഉൽ‌പ്പന്നവും പ്ലാറ്റ്ഫോം കമ്പനിയുമാണെന്ന് സ്ഥിരീകരിക്കുകയാണ്. മാത്രമല്ല ഇത് ജിയോയുടെ സാങ്കേതിക മികവിന്റെയും ഈ കോവിഡ് 19 ലോകത്തും അതിനപ്പുറത്തും ബിസിനസ്സ് മോഡലിന്റെ സാധ്യതകളുടെ അംഗീകാരമാണ്- കമ്പനി പറഞ്ഞു.
advertisement
ഇന്ത്യൻ വിപണികളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ, കോവിഡിന് ശേഷമുള്ള ദ്രുത ഡിജിറ്റൈസേഷൻ അവസരം, അത്യാധുനിക സാങ്കേതികവിദ്യ ഉപകരണങ്ങളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ബ്ലോക്ക് ചെയിൻ,എആർ / വിആർ, ബിഗ് ഡാറ്റ എന്നിവ കൊണ്ടുവരുന്നതെല്ലാം ആഗോള നിക്ഷേപകർക്കിടയിൽ ജിയോയെ ആകർഷകമാക്കുന്നു. ആഗോളതലത്തിൽ മറ്റെവിടെയും സമാനമായ അവസരങ്ങളൊന്നും നിക്ഷേപകർക്ക് ലഭ്യമല്ല. ഇത് മാനേജ്മെന്റിന്റെ ഗുണനിലവാരത്തിന്റെ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio | റിലയൻസ് ജിയോയിൽ 6598 കോടി രൂപയുടെ നിക്ഷേപവുമായി അമേരിക്കൻ ഇക്വിറ്റി കമ്പനി ജനറൽ അറ്റ്ലാന്റിക്
Next Article
advertisement
സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്
സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്
  • സച്ചിൻ പൈലറ്റ്, കനയ്യകുമാർ, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർ കേരള നിരീക്ഷകരായി നിയമിച്ചു.

  • നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ചു.

  • മുന്നണികൾ സീറ്റ് വിഭജന ചർച്ചകൾ സജീവമാക്കി, യുഡിഎഫ് ഈ മാസം 15നകം ധാരണയിലേക്ക് നീങ്ങും.

View All
advertisement