കുഴൽ കിണറിൽ വീഴുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാം; അമൽജ്യോതി കോളേജ് വിദ്യാർഥികളുടെ കണ്ടുപിടിത്തം വൈറൽ
Last Updated:
600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നാലരദിവസത്തിനുശേഷം പരാജയപ്പെടുകയായിരുന്നു. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല
കോട്ടയം: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ് രണ്ടര വയസുള്ള കുട്ടി മരിച്ച വാർത്ത ഏറെ സങ്കടകരമായിരുന്നു. 600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നാലരദിവസത്തിനുശേഷം പരാജയപ്പെടുകയായിരുന്നു. കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ കുഴൽകിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കാനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ ഒരുകൂട്ടം വിദ്യാർഥികൾ.
ഇനിയൊരു സുജിത്ത് ആവർത്തിക്കരുത്; കുഴൽകിണർ രക്ഷാപ്രവർത്തനത്തിന് റോബോട്ട്
ജോൺ പട്ടേരി, നോബിൾ ജോൺ, ജിത്തു വർഗീസ് കുര്യൻ എന്നീ വിദ്യാർഥികളാണ് ഈ സംവിധാനം വികസിപ്പിച്ചത്. ബോർവെൽ റെസ്ക്യൂ സിസ്റ്റം എന്ന് പേരിട്ട ഈ സംവിധാനം പ്രവർത്തിക്കുന്ന രീതി വിശദീകരിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2019 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കുഴൽ കിണറിൽ വീഴുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാം; അമൽജ്യോതി കോളേജ് വിദ്യാർഥികളുടെ കണ്ടുപിടിത്തം വൈറൽ


