കൈരളി ടി.വി കാമറാമാന് ഗുണ്ടാസംഘത്തിന്റെ മര്‍ദ്ദനം

Last Updated:
തിരുവനന്തപുരം: കൈരളി ടി.വി കാമറാമാനെ ഗുണ്ടാസംഘം ആക്രമിച്ചതായി പരാതി. തിരുവനന്തപുരം ബ്യൂറോയിലെ കാമറാമാന്‍ അഖിലേഷിനാണ് മര്‍ദ്ദനമേറ്റത്.
വ്യാഴാഴ്ച രാത്രി 12 മണിക്ക് വിതുരയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ വിതുരയിലെ ബേക്കറിയില്‍ പാല്‍ വാങ്ങാന്‍ അഖിലേഷ് ഇറങ്ങി. ആ സമയം കടയുടമയുമായി പ്രദേശത്തെ യുവാക്കള്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. അവരെ അതില്‍നിന്നും പിന്തിരിപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രകോപിതരായ ഗുണ്ടാസംഘം അഖിലേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. നാലു മിനിറ്റിലേറെ നീണ്ട മര്‍ദ്ദനത്തിനൊടുവില്‍ ബോധരഹിതനായ അഖിലേഷിനെ നടുറോഡില്‍ തളളിയ ശേഷമാണ് ഗുണ്ടകള്‍ മടങ്ങിയത്.
അഖിലേഷിന്റെ പരാതിയില്‍ വിതുര സ്വദേശികളായ അനീഷ്, ഷാജി, ദീപു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ പട്ടികവര്‍ഗ പീഢനനിരോധന നിയമപ്രകാരവും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പാലോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ഷാജി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൈരളി ടി.വി കാമറാമാന് ഗുണ്ടാസംഘത്തിന്റെ മര്‍ദ്ദനം
Next Article
advertisement
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement