തേഞ്ഞിപ്പലത്ത് കാർ കത്തിയമർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:
തേഞ്ഞിപ്പലം: ദേശീയ പാതയിൽ കലിക്കറ്റ് സർവകലാശാലക്കടുത്ത് പാണമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. കാറിനകത്ത് പുക കണ്ടതോടെ യാത്രക്കാർ ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ചേലേമ്പ്ര പാറയിൽ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗൻ കാറാണ് കത്തിയത്. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ലീഡിംഗ് ഫയർമാൻ നാരായണൻ നമ്പൂതിരിയുടെ നേത്യത്യത്തിൽ ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയമർന്നിരുന്നു.
മഴ പെയ്തിട്ടും കത്തിയ കാറിനടുത്തേക്ക് നാട്ടുകാർക്കും പൊലീസിനും അടുക്കാനുമായില്ല. സുബൈറും കുടുംബവും ചേളാരിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഒരു മണിക്കൂറോളം ദേശീയ പതയിലെ ഗതാഗതവും സ്തംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തേഞ്ഞിപ്പലത്ത് കാർ കത്തിയമർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Next Article
advertisement
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ; ചുട്ട മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ആസാമില്‍ കഴിവുള്ളവരുണ്ടോയെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ;മറുപടിയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
  • ആസാമിലും ഗുജറാത്തിലും സെമികണ്ടക്ടർ നിക്ഷേപം നടത്തിയതിനെ പ്രിയങ്ക് ഖാർഗെ വിമർശിച്ചു.

  • പ്രിയങ്ക് ഖാര്‍ഖെയുടെ പ്രസ്താവന ആസാമിലെ യുവാക്കളെ അപമാനിക്കുന്നതാണെന്ന് ശര്‍മ.

  • പ്രിയങ്കിന്‍റെ പ്രസ്താവനയ്ക്കെതിരേ ബിജെപിയും രംഗത്തെത്തി

View All
advertisement