പട്ടാമ്പിയിൽ നഗരസഭാ ചെയർമാനുൾപ്പടെ കോൺഗ്രസ് നേതാക്കൾ രാജിവച്ചു; പ്രതിഷേധം സസ്പെൻഷനിലായിരുന്ന നേതാവിനെ തിരിച്ചെടുത്തതിൽ

Last Updated:

പട്ടാമ്പി നഗരസഭാ ഭരണം അട്ടിമറിക്കാൻ ശ്രമിച്ച ടി.പി ഷാജിയെ തിരിച്ചെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കൾ പറയുന്നത്.

പാലക്കാട്: പട്ടാമ്പി നഗരസഭാ ചെയർമാൻ ഉൾപ്പടെയുള്ള  കോൺഗ്രസ് നേതാക്കൾ രാജിവച്ചു. പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ രണ്ടു വർഷം മുൻപ് സസ്പെൻഷനിലായ കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം ടി.പി ഷാജിയെ തിരിച്ചെടുത്ത പാർട്ടി നടപടിയിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. പട്ടാമ്പി നഗരസഭാ ചെയർമാനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ കെ.എസ്.ബി.എ തങ്ങൾ ഉൾപ്പടെ ആറു കൗൺസിലർമാരും, പട്ടാമ്പി നിയോജക മണ്ഡലത്തിലെ സിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുമാണ് രാജിക്കത്ത് നൽകിയത്.
പട്ടാമ്പി നഗരസഭാ ഭരണം അട്ടിമറിക്കാൻ ശ്രമിച്ച ടി.പി ഷാജിയെ തിരിച്ചെടുത്തത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കൾ പറയുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിൽ യു.‍ഡി.എഫ് സ്ഥാനാർഥിക്കെതിരെ ടി.പി ഷാജി പ്രവർത്തിച്ചെന്നും ഇവർ ആരോപിക്കുന്നു. ഷാജിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ജില്ലാ നേതൃത്വവുമായോ പട്ടാമ്പിയിലെ നേതാക്കളുമായോ ആലോചിച്ചില്ലെന്നും ഇവർ പറയുന്നു
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ
advertisement
നഗരസഭാ ചെയർമാൻ ഉൾപ്പടെയുള്ളവർ രാജിക്കത്ത് നൽകിയത് പട്ടാമ്പിയിലെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധിയാണ്  സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം തന്നെ പാർടിയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ വ്യക്തിതാല്പര്യങ്ങളാണെന്നാണ് ടി.പി ഷാജി പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പട്ടാമ്പിയിൽ നഗരസഭാ ചെയർമാനുൾപ്പടെ കോൺഗ്രസ് നേതാക്കൾ രാജിവച്ചു; പ്രതിഷേധം സസ്പെൻഷനിലായിരുന്ന നേതാവിനെ തിരിച്ചെടുത്തതിൽ
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement