advertisement

ബീവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചു; 'ജവാനെ' രക്ഷിക്കാന്‍ ഓടിയെത്തിയത് നൂറു കണക്കിന് ആളുകള്‍

Last Updated:

ജവാന്‍ മദ്യം സൂക്ഷിച്ചിരുന്ന മുറിയ്ക്ക് സമീപത്തായിരുന്നു തീപിടുത്തം

കോട്ടയം: കറുകച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റില്‍ 'ജവാന്‍' മദ്യം സൂക്ഷിച്ചിരുന്ന മുറിക്ക് സമീപം തിപിടിത്തമുണ്ടായപ്പോള്‍ 'രക്ഷാപ്രര്‍ത്തനത്തിനെത്തിയത്' നൂറു കണക്കിനാളുകള്‍. ഇന്നലെ വൈകീട്ട് ആറു മണിയ്ക്കായിരുന്നു കറുകച്ചാല്‍ ഔട്ട്‌ലെറ്റില്‍ തീപിടിത്തമുണ്ടായത്. ബീവറേജസിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
ജവാന്‍ മദ്യം സൂക്ഷിച്ചിരുന്ന മുറിയ്ക്ക് സമീപത്തായിരുന്നു തീപിടുത്തം. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെല്ലാം 'ജവാന്റെ' കാര്യത്തിലെ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. സമീപത്തെ കിണറില്‍ നിന്നും വെള്ളം കോരിയെടുത്താണ് ആളുകള്‍ ബീവറേജസിലേക്കെത്തിയത്.
Also Read: സഹപ്രവർത്തകയോട് ലൈംഗിക ജീവിതത്തെപ്പറ്റി ചോദിച്ചു: എയർ ഇന്ത്യയിലെ മുതിർന്ന പൈലറ്റിനെതിരെ ലൈംഗിക പീഡന പരാതി
തീ അണഞ്ഞതോടെ ജീവനക്കാരും ക്യൂവില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് ജനറേറ്റര്‍ പുറത്തേക്ക് എത്തിച്ചു. ചൂടേറ്റു പഴുത്ത ജനറേറ്റര്‍ പുറത്തിറക്കുന്നതിനിടയില്‍ സെയില്‍സ്മാന്‍ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന്റെ കാലില്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
advertisement
വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് അരമണിക്കൂറിലധിക നേരം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായിരുന്നു അപകടത്തിന് കാരണം. ഉഗ്ര സ്‌ഫോടനത്തോടെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതോടെ തീ പടരുകയായിരുന്നു. പഴയ ബില്‍ ബുക്കുളും രജിസ്ട്രറുകളും തീ പിടിത്തത്തില്‍ നശിക്കുകയും ചെയ്തു. വില്‍പ്പനങ്ങള്‍ക്കുള്ള മദ്യങ്ങള്‍ രണ്ടുമുറിയുടെ അപ്പുറത്തായതിനാല്‍ വന്‍ അപകടം ഒഴിവാക്കുകയായിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബീവറേജസ് ഔട്ട്‌ലെറ്റിന് തീപിടിച്ചു; 'ജവാനെ' രക്ഷിക്കാന്‍ ഓടിയെത്തിയത് നൂറു കണക്കിന് ആളുകള്‍
Next Article
advertisement
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
  • അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ സൈനിക മേധാവി കമാൻഡർമാർക്ക് കർശന നിർദ്ദേശം നൽകി

  • ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് എല്ലാ ആക്രമണങ്ങൾക്കും സജ്ജമാകാൻ നിർദേശം നൽകി

  • കരയാക്രമണത്തിന് ശ്രമിച്ചാൽ ഒരു ശത്രു സൈനികൻ പോലും അതിജീവിക്കരുതെന്ന് ഹതാമി വ്യക്തമാക്കി

View All
advertisement