advertisement

വീട്ടുകാരന്റെ പൊങ്ങച്ചം വിരുന്നുകാരന്റെ ജീവനെടുത്തു 

Last Updated:

ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്

തൃശൂർ: ഗൃഹപ്രവേശനത്തിന് മോടികൂട്ടാൻ എത്തിച്ച ആന ഇ‍ടഞ്ഞോടിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുവായൂർ കോട്ടപ്പടിയിലാണ് സംഭവം. കണ്ണൂർ സ്വദേശി ബാബു, കോഴിക്കോട് സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ഗംഗാധരന്‍ (60) എന്നിവരാണ്   തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയുടെ ചവിട്ടേറ്റ് മരിച്ചത്.
കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പ് ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം. ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ഇതേ വീടിന്റെ മുറ്റത്ത് തന്നെയായിരുന്നു ആനയെ തളച്ചത്.
അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിച്ചതോടെ ഒരു കണ്ണിന് മാത്രം കാഴ്ച്ചയുള്ള ആന പരിഭ്രാന്തനായി ഓടുകയായിരുന്നു.  ഓടുന്നതിനിടെ സമീപത്ത് നിൽക്കുകയായിരുന്ന ബാബുവിന് ചവിട്ടേറ്റു. കുടുംബസുഹൃത്തിന്റെ ഗൃഹപ്രവേശനത്തിന് എത്തിയതായിരുന്നു ബാബു. സംഭവത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ രണ്ടു പേര്‍ മേളക്കാരാണ്.
advertisement
തൃശൂരിലെ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുണ്ട് ആനയ്ക്ക്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വീട്ടുകാരന്റെ പൊങ്ങച്ചം വിരുന്നുകാരന്റെ ജീവനെടുത്തു 
Next Article
advertisement
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല; പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരനെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി

  • പെൺവാണിഭ കേന്ദ്രത്തിൽ എത്തിയ വ്യക്തിക്കെതിരെയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി

  • പൊതു ആരാധനാലയത്തിന് സമീപം അനാശാസ്യം നടത്തിയെന്ന വകുപ്പ് ഈ കേസിൽ ബാധകമല്ലെന്ന് കോടതി

View All
advertisement