അമ്മയെയും മൂന്നു മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Last Updated:

രഹ്നയുടെ ഭർത്താവ് വിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ടാപ്പിംഗ് തൊഴിലാളിയാണ്.

മലപ്പുറം: നിലമ്പൂരിൽ പോത്തുകല്ലിനടുത്ത് ഞെട്ടികുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ഇവരെ വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മുതുപുരേടത്ത് വിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യൻ (12) അനന്തു (11) അർജുൻ( 8) എന്നിവരാണ് മരിച്ചത് . ഇവരെ നിലമ്പൂർ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തന്നെ മരണമടഞ്ഞു. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ഷാളും മുണ്ടും ഉപയോഗിച്ചാണ് വീട്ടിനുള്ളിൽ തൂങ്ങിയത്. കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടർന്ന് അയൽവാസികൾ നോക്കിയപ്പോഴാണ് ഇവർ തൂങ്ങി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് . വീടിന്റെ പുറകുവശത്തെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നാണ് പൊലീസ് ഉള്ളിൽ കടന്നത്.
മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ആണ്.  രഹ്നയുടെ ഭർത്താവ് വിനേഷ്  കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ടാപ്പിംഗ് തൊഴിലാളിയാണ്.  തുടിമുട്ടി സ്വദേശികൾ ആയ ഇവർ ഇവർ ഇപ്പോൾ താമസിക്കുന്നത് ഞെട്ടികുളത്തെ വാടക വീട്ടിലാണ്. ആറുമാസം മുമ്പാണ് ഇവർ ഇവിടേക്ക് താമസം മാറിയത്. പോത്തുകല്ല് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം മഞ്ചേരി മെഡിക്കൽ കോളേജിലായിരിക്കും നടക്കുക..
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അമ്മയെയും മൂന്നു മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Next Article
advertisement
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്ത 75കാരൻ അടുത്ത ദിവസം മരിച്ചു
  • സംഗുറാം ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ 35കാരിയെ വിവാഹം ചെയ്തു, എന്നാൽ അടുത്ത ദിവസം രാവിലെ മരിച്ചു.

  • വിവാഹം കഴിഞ്ഞ ദിവസം രാവിലയോടെ സംഗുറാമിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തു.

  • പെട്ടെന്നുള്ള മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു, പോസ്റ്റ്‌മോർട്ടം നടത്തി.

View All
advertisement