പി.എസ് ശ്രീധരൻപിള്ള പറഞ്ഞ ആ 'അവൻ' ആര്?
Last Updated:
ബി.ജെ.പി കേരളഘടകത്തിലേക്ക് മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ എത്തുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. മുൻപ് പലരെയും ബിജെപി പാളയത്തിലെത്തിക്കുന്നതിന് ചുക്കാൻ പിടിച്ച പി.എസ് ശ്രീധരൻപിള്ളയുടെ പ്രഖ്യാപനമായതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച ചർച്ചകൾക്ക് ചൂടുപിടിക്കുകയാണ്. കണ്ണൂരിൽവെച്ചാണ് മുൻനിരനേതാക്കൾ ബി.ജെ.പിയിലേക്ക് വരുമെന്ന് ശ്രീധരൻപിള്ള പ്രഖ്യാപിച്ചത്.
'അവന്റെ വരവിനായി കാത്തിരിക്കുകയാണ്. പാർട്ടി ചുമതലയുള്ളവനായിരിക്കും അവൻ'- ഇതായിരുന്നു ശ്രീധരൻപിള്ളയുടെ വാക്കുകൾ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം കണ്ണുമടച്ച് തള്ളിക്കളയാൻ വരട്ടെ. നേരത്തെ ഒരുപിടി നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ചയാളാണ് പി.എസ്. അതുകൊണ്ടാണ് കോൺഗ്രസ്- സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പ് വർധിക്കുന്നതും.

advertisement
പറയുന്നത് ശ്രീധരൻപിള്ളയായതുകൊണ്ടാണ് കോൺഗ്രസ്, സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പേറുന്നത്. മുൻപ് നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന വി. വിശ്വനാഥ മേനോനെ ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയായി മത്സരരംഗത്തു കൊണ്ടുവന്നതിന് പിന്നിലും ചരട് വലിച്ചത് ശ്രീധരന്‍ പിള്ളയായിരുന്നു. പിന്നീട് പി.സി തോമസിനെ ബി.ജെ.പി പാളയത്തിലെത്തിച്ച് കേന്ദ്രമന്ത്രിയാക്കിയതിലടക്കം പിള്ളയുടെ തന്ത്രങ്ങളായിരുന്നു. ശ്രീധരൻപിള്ളയുടെ കാലത്താണ് ന്യൂനപക്ഷവിഭാഗങ്ങൾ ശക്തമായ മൂവാറ്റുപുഴയിൽ നിന്ന് എൻഡിഎയ്ക്ക് ഒരു സീറ്റ് ലഭിക്കുന്നത്. ലക്ഷദ്വീപ് പോലെ ഒരു ന്യൂനപക്ഷ മേഖലയിൽ നിന്നും എൻ.ഡി.എയ്ക്ക് സീറ്റ് ലഭിച്ചു. മാത്രമല്ല, പുനത്തിൽ കുഞ്ഞബ്ദുള്ള, മാടമ്പ് കുഞ്ഞിക്കുട്ടൻ എന്നിവരെ ബി.ജെ.പി സ്ഥാനാർത്ഥികളാക്കിയതിന് പിന്നിലും പി.എസിന്റെ നീക്കങ്ങളാണ്.
advertisement

Location :
First Published :
September 19, 2018 7:13 PM IST