ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി; 'അവർ ‌‌‌‌ഞങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു'

Last Updated:

പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഹാളില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാനെനെത്തിയതായിരുന്നു അഫ്രീദി

Shahid Afridi
Shahid Afridi
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) അലുമിനി അസോസിയേഷന്‍ ദുബായില്‍ സംഘടിപ്പിച്ച പരിപാടിയിലെ തന്റെ സാന്നിധ്യത്തിൽ വിശദീകരണവുമായി പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യക്കാർ തങ്ങളെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അഫ്രീദി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഹാളില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാനെനെത്തിയതായിരുന്നു അഫ്രീദി. ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ച കൈപ്പടയിലുള്ള ഒരു പെയിന്റിങ്ങിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചതിന്റെ ആഘോഷത്തിനായാണ് എത്തിയത്. പിഎഡിയിൽ അഫ്രീദി ഒരു ഫിറ്റ്‌നസ് സെന്ററും നടത്തുന്നുണ്ട്.
ALSO READ: രോഷം അനാവശ്യം; മലയാളി സംഘടനയുടെ പരിപാടിയിലെ വിവാദത്തില്‍ ഷാഹിദ് അഫ്രീദി
തന്നെയും ഉമര്‍ ഗുലിനെയും അപ്രതീക്ഷിതമായി അവിടെ കണ്ടപ്പോൾ ചില ഇന്ത്യക്കാര്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു. തങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവരെന്നും അവരെ കാണാനും കുറച്ച് സമയം അവര്‍ക്കൊപ്പം ചെലവഴിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
advertisement
ഇത്തരം വിമര്‍ശനങ്ങളും രോഷവും അനാവശ്യമാണെന്ന് അഫ്രീദി പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഫ്രീദിയുടെ പരാമര്‍ശം. പ്രതിഷേധം തന്നെ അദ്ഭുതപ്പെടുത്തുവെന്നും കായികരംഗം രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി; 'അവർ ‌‌‌‌ഞങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു'
Next Article
advertisement
നരേന്ദ്ര മോദിയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവർത്തകർ സാരിയുടുപ്പിച്ചു
നരേന്ദ്ര മോദിയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവർത്തകർ സാരിയുടുപ്പിച്ചു
  • മുംബൈയിൽ 73 വയസുകാരനായ കോൺഗ്രസ് പ്രവർത്തകൻ പഗാരെയെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചു.

  • പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പഗാരെയെ സാരിയുടുപ്പിച്ചു.

  • ബിജെപി പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ്: ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement