advertisement

നേപ്പാൾ വിമാനാപകടം; 45 പേർ മരിച്ചതായി വിവരം, വിമാനത്തിൽ 10 വിദേശ പൗരന്മാർ

Last Updated:

വിദേശപൗരന്മാർ ഉൾപ്പെടെ വിമാനത്തിൽ ഉണ്ടാവാനുള്ള സാധ്യതയേറെ

(അപകടസ്ഥലത്തെ ദൃശ്യം)
(അപകടസ്ഥലത്തെ ദൃശ്യം)
നേപ്പാൾ വിമാനാപകടത്തിൽ 45 പേർ കൊല്ലപ്പെട്ടു എന്ന് വിവരം. 72 പാസഞ്ചർ സീറ്റുള്ള വിമാനമാണ് തകർന്നത്. കാലാവസ്ഥ പ്രതികൂലമായതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരമുണ്ട്. മറ്റുള്ളവരുടെ സ്ഥിതി എന്തെന്നുള്ള വിവരം ലഭ്യമല്ല. വിമാനത്തിൽ 10 വിദേശ പൗരന്മാർ ഉണ്ടായിരുന്നു. യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.
നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ആണ് അപകടം. വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്.
68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.
പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി എയർലൈൻസ് വക്താവ് പറഞ്ഞു.
സംഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപകട സ്ഥലത്തു നിന്ന് പുക ഉയരുന്നത് വീഡിയോകളിൽ കാണാം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
നേപ്പാൾ വിമാനാപകടം; 45 പേർ മരിച്ചതായി വിവരം, വിമാനത്തിൽ 10 വിദേശ പൗരന്മാർ
Next Article
advertisement
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോപൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
  • പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റിന് മേലുദ്യോഗസ്ഥൻ അവധി നൽകാൻ തയ്യാറായില്ല

  • മുറിവ് കാണിച്ച് തെളിവ് നൽകേണ്ടി വന്നതോടെ റെയിൽവേ ജീവനക്കാരിൽ വലിയ പ്രതിഷേധം ഉയർന്നു

  • മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ അവധി നൽകേണ്ടതാണെന്നും യൂണിയൻ കർശന നടപടി ആവശ്യപ്പെട്ടു

View All
advertisement