Gandhi Jayanti | മഹാത്മയ്ക്ക് ആദരം; ഗാന്ധി ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രകാശമായി മഹാത്മാ ഗാന്ധി

Last Updated:

കഴിഞ്ഞ ദിവസമാണ് ഇന്ത്യ രാഷ്ട്രപിതാവിന്‍റെ 151-ാം ജന്മദിനം ആഘോഷിച്ചത്.

ദുബായ്: ഇന്ത്യയുടെ രാഷ്ട്രപിതാവിന് ആദരവുമായി ബുർജ് ഖലീഫ. ഗാന്ധിജിയുടെ 151-ാം ജന്മവാർഷിക ദിനത്തിൽ പ്രത്യേക ദീപാലങ്കാരം ഒരുക്കിയാണ് ബുര്‍ജ് ഖലീഫ ആദരം അർപ്പിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് ഗാന്ധിജയന്തി ദിനത്തിൽ അംബരചുംബിയായ ബുർജ് ഖലീഫയിൽ പ്രത്യേക എല്‍ഇഡി ഷോ ഒരുക്കിയത്.
'ലോകത്തിന് എന്ത് മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ആ മാറ്റമാവുക' ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ അനശ്വര വാക്കുകളാണിത്. അദ്ദേഹത്തിന്‍റെ ജീവിത യാത്രയ്ക്ക് ആദരവായും 151-ാം ജന്മദിനം ആഘോഷിക്കുന്നതിനായും പ്രത്യേക എൽഇഡി ഷോ സമർപ്പിക്കുകയാണ്' ബുർജ് ഖലീഫ ഔദ്യോഗിക
ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
advertisement
കഴിഞ്ഞ ദിവസമാണ് ഇന്ത്യ രാഷ്ട്രപിതാവിന്‍റെ 151-ാം ജന്മദിനം ആഘോഷിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പലയിടത്തും ലളിതമായി ആയിരുന്നു ചടങ്ങുകൾ. ഡൽഹിയിൽ മഹാത്മയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ ആദരം അർപ്പിക്കാനെത്തിയിരുന്നു. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
Gandhi Jayanti | മഹാത്മയ്ക്ക് ആദരം; ഗാന്ധി ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രകാശമായി മഹാത്മാ ഗാന്ധി
Next Article
advertisement
'തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ'; കെ സുരേന്ദ്രൻ
'തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ'; കെ സുരേന്ദ്രൻ
  • ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിക്കാൻ മാത്രമാണെന്ന് കെ സുരേന്ദ്രൻ

  • കടകംപള്ളി സുരേന്ദ്രനും പ്രശാന്തും മുഖ്യപ്രതികളാണെങ്കിലും തെളിവുകളോടെ അറസ്റ്റ് ചെയ്യില്ലെന്ന് ആരോപണം

  • അന്താരാഷ്ട്ര വിഗ്രഹക്കച്ചവടം നടന്നതായും കോൺഗ്രസിനും യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്നുമാണ് ആരോപണം

View All
advertisement