പ്രണയത്തിനായി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മതം മാറിയ നടി; 26-ാം വയസ്സിൽ വിമാനാപകടത്തിൽ മരിച്ച പ്രമുഖ താരം!
- Published by:Sarika N
- news18-malayalam
Last Updated:
നടിയുടെ മരണശേഷം അവരുടെ ആദ്യ വിവാഹത്തിലെ മകൻ താരത്തിന്റെ ജീവിതം സിനിമയാക്കി
നമ്മുടെ നാടിനെ നടുക്കിയ പലതരത്തിലുള്ള അപകട വാർത്തകൾ നാം ദിനവും കേൾക്കാറുണ്ട്. അതിൽ ചില അപകടങ്ങൾ നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിക്കുന്നു. എത്രകാലം കഴിഞ്ഞാലും നാം അതിനെ കുറിച്ച് ചിന്തിക്കും. അടുത്തിടെയുണ്ടായ അഹമ്മദാബാദ് വിമാനാപകടം ഇന്ത്യയെ ആകെ പിടിച്ചുകുലുക്കിയിരിന്നു. പല പ്രശസ്ത നടി നടന്മാരും പലതരത്തിലുള്ള അപകടങ്ങളിലൂടെ അപ്രതീക്ഷിത മരണം വരിക്കാറുണ്ട്. പ്രശസ്ത നടി സൗന്ദര്യയെ നാം ഇന്നും മറക്കാൻ ഇടയില്ല. തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ഹെലികോപ്റ്റർ അപകടത്തിൽ നടി വിടവാങ്ങുന്നത്. അത്തരത്തിൽ ഇന്ത്യൻ സിനിമയെ പിടിച്ചുകുലുക്കിയ മറ്റൊരു വേർപാട് 90 കളിൽ ഉണ്ടായിട്ടുണ്ട്. പ്രശസ്ത ഇന്ത്യൻ നടി സുബൈദ ബീഗത്തിന്റെ (Zubeida Begum) അപ്രതീക്ഷിത വിടവാങ്ങൽ ആണ് അത്.
advertisement
1940-കളിൽ ഇന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായിരുന്നു സുബൈദ ബീഗം. ബോഹ്‌റ മുസ്ലീം ബിസിനസുകാരനായ കാസെംഭായ് മേത്തയുടെയും ബോംബെയിലെ ഗായികയായ ഫൈസ ബായിയുടെയും മകളായാണ് സുബൈദ ബീഗം ജനിക്കുന്നത്. ഇന്ത്യൻ സിനിമ നിശബ്ദ സിനിമകൾ നിർമ്മിക്കുന്ന സമയത്ത് ബോളിവുഡിൽ തിളങ്ങിയ നായികമാരിൽ ഒരാളായിരുന്നു സുബൈദ. പ്രശസ്ത ചിത്രം കോഹിനൂർ ഉൾപ്പെടെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. വലിയ വേഷങ്ങളിലും ചെറിയ വേഷങ്ങളിലും ഒരുപോലെ അഭിനയിച്ച് ജനശ്രദ്ധ നേടാൻ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ ചെറുപ്പത്തിൽ തന്നെ നടി അഭിനയരംഗത്ത് എത്തിയിരുന്നു.
advertisement
സിനിമാ ജീവിതത്തിനപ്പുറം വ്യക്തിജീവിതത്തിലും നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ സജീവമായിരുന്നപ്പോൾ തന്നെ നടി വിവാഹിതയായി. കൂടാതെ താരത്തിന് ഖാലിദ് മുഹമ്മദ് എന്ന പേരിൽ ഒരു മകനും ഉണ്ടായിരിന്നു. എന്നാൽ പിന്നീട് അപ്രതീക്ഷിത സംഭവങ്ങളാണ് നടിയുടെ ജീവിതത്തിൽ അരങ്ങേറിയത്. ഒരു വിവാഹ സൽക്കാരത്തിൽ വച്ച് നടി ജോധ്പൂരിലെ മഹാരാജ ഹൻവന്ത് സിങ്ങുമായി പരിചയപ്പെട്ടു. വൈകാതെ തന്നെ ഇരുവരും പ്രണയത്തിലായി.
advertisement
തുടർന്ന് ഷിയാ മുസ്ലീമായ സുബൈദ ആര്യസമാജ ആചാരപ്രകാരം ഹിന്ദുമതം സ്വീകരിച്ച് 1950 ഡിസംബർ 17 ന് ബോംബെയിൽ വെച്ച് ജോധ്പൂരിലെ മഹാരാജ ഹൻവന്ത് സിങ്ങിനെ വിവാഹം കഴിച്ചു . വിദ്യാ റാണി എന്ന പേര് സ്വീകരിച്ച് ജോധ്പൂരിലേക്ക് താമസം മാറി. 1951 ഓഗസ്റ്റ് 2 ന് ബോംബെയിൽ വെച്ച് ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. അവർ അവനു റാവു രാജ ഹുകും സിങ് എന്ന് പേര് നൽകി.
advertisement
ഒരു രാഷ്ട്രീയ പാർട്ടി ആരംഭിച്ച ഹൻവന്ത് സിംഗ്, 1952-ജനുവരി 26 ന് രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ശേഷം സുബൈദ ബീഗത്തോടൊപ്പം ഒരു ചെറിയ വിമാനത്തിൽ മടങ്ങുകയായിരുന്നു. രാജസ്ഥാനിലെ സുമേർപൂർ ഗോദ്വാറിൽ വിമാനാപകടത്തിൽ സുബൈദയും ഭർത്താവും കൊല്ലപ്പെട്ടു. ഇരുവരുടെയും മരണം ഒരുപാട് വാർത്താപ്രാധാന്യം നേടിയിരുന്നു. ദമ്പതികളുടെ മരണശേഷം മകൻ റാവു രാജയെ ജോധ്പൂരിലെ രാജാമാതാ വളർത്തി. പിന്നീട് അദ്ദേഹം അജ്മീറിലെ മായോ കോളേജിൽ പഠനം പൂർത്തിയാക്കി. ശേഷം ആൽവാറിലെ റാവു രാജ ദൽജിത് സിങ്ങിന്റെ മകൾ റാവു റാണി രാജേശ്വരി കുമാരിയെ വിവാഹം ചെയ്തു. ദമ്പതികൾക്ക് പരീക്ഷിത് സിംഗ് എന്നൊരു മകനും ജൈനന്ദിനി കൻവാർ എന്നൊരു മകളും ജനിച്ചു. അതേസമയം, നടിയുടെ മരണശേഷം അവരുടെ ആദ്യ വിവാഹത്തിലെ മകനായ ഖാലിദ് മുഹമ്മദ് താരത്തിന്റെ ജീവിതം സിനിമയാക്കി. ചിത്രത്തിൽ സുബൈദയായി കരിഷ്മ കപൂർ ആണ് എത്തിയത്.