Rekha | അമിതാഭ് ബച്ചനെ പ്രണയിച്ചെന്നു പറയുന്ന രേഖയ്ക്ക് എന്ത് കിട്ടി? രേഖ നൽകിയ മറുപടി

Last Updated:
സിൽസില (1981), മുകാദർ കാ സിക്കന്ദർ (1978), മിസ്റ്റർ നട്വർലാൽ (1979), സുഹാഗ് (1979), ദോ അഞ്ജാനെ (1976), റാം ബൽറാം (1980) തുടങ്ങിയ സിനിമകളിൽ രേഖയും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്
1/6
ബോളിവുഡ് ഉണ്ടായകാലം മുതൽ, ബോളിവുഡ് സിനിമാ പ്രേമികൾ സിനിമയെ സ്നേഹിച്ചു തുടങ്ങിയ മുതൽ അമിതാഭ് ബച്ചൻ (Amitabh Bachchan)- ഭാനുരേഖ (Bhanurekha Ganesan) പ്രണയം ഗോസിപ് കോളങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വിഷയമായിട്ടുണ്ട്. അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ഗംഭീര ഓൺസ്ക്രീൻ കെമിസ്ട്രി, പ്രത്യേകിച്ച് സിൽസില (1981) എന്ന സിനിമയിലേത്, പതിറ്റാണ്ടുകളായി കൗതുകമുണർത്തുന്ന ഒരു വിഷയമാണ്. ഇത് ഗോസിപ്പുകൾക്കും വാർത്തകൾക്കും ഊഹാപോഹങ്ങൾക്കും ഇന്ധനമായി മാറിയിട്ടുണ്ട്. 'സിൽസില' അവരുടെ ഏറ്റവും ജനപ്രിയവും ചർച്ചാവിഷയവുമായ സിനിമയായി തുടരുമ്പോൾ, അവരുടെ അനായാസമായ കെമിസ്ട്രി നിറയുന്ന മറ്റ് നിരവധി ചിത്രങ്ങളിലും അവർ ഒന്നിച്ചിട്ടുണ്ട്. അവർ അവിസ്മരണീയമാക്കിയ ചില സിനിമകളിൽ മുകാദർ കാ സിക്കന്ദർ (1978), മിസ്റ്റർ നട്വർലാൽ (1979), സുഹാഗ് (1979), ദോ അഞ്ജാനെ (1976), റാം ബൽറാം (1980) എന്നിവ ഉൾപ്പെടുന്നു
ബോളിവുഡ് ഉണ്ടായകാലം മുതൽ, ബോളിവുഡ് സിനിമാ പ്രേമികൾ സിനിമയെ സ്നേഹിച്ചു തുടങ്ങിയ മുതൽ അമിതാഭ് ബച്ചൻ (Amitabh Bachchan)- ഭാനുരേഖ (Bhanurekha Ganesan) പ്രണയം ഗോസിപ് കോളങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വിഷയമായിട്ടുണ്ട്. അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ഗംഭീര ഓൺസ്ക്രീൻ കെമിസ്ട്രി, പ്രത്യേകിച്ച് സിൽസില (1981) എന്ന സിനിമയിലേത്, പതിറ്റാണ്ടുകളായി കൗതുകമുണർത്തുന്ന ഒരു വിഷയമാണ്. ഇത് ഗോസിപ്പുകൾക്കും വാർത്തകൾക്കും ഊഹാപോഹങ്ങൾക്കും ഇന്ധനമായി മാറിയിട്ടുണ്ട്. 'സിൽസില' അവരുടെ ഏറ്റവും ജനപ്രിയവും ചർച്ചാവിഷയവുമായ സിനിമയായി തുടരുമ്പോൾ, അവരുടെ അനായാസമായ കെമിസ്ട്രി നിറയുന്ന മറ്റ് നിരവധി ചിത്രങ്ങളിലും അവർ ഒന്നിച്ചിട്ടുണ്ട്. അവർ അവിസ്മരണീയമാക്കിയ ചില സിനിമകളിൽ മുകാദർ കാ സിക്കന്ദർ (1978), മിസ്റ്റർ നട്വർലാൽ (1979), സുഹാഗ് (1979), ദോ അഞ്ജാനെ (1976), റാം ബൽറാം (1980) എന്നിവ ഉൾപ്പെടുന്നു
advertisement
2/6
ഭാനുരേഖ- അമിതാഭ് ബച്ചൻ ജോഡി ശ്രദ്ധ പിടിച്ചുപറ്റി എന്ന് മാത്രമല്ല, ആരാധകരെ ആവേശഭരിതരാക്കി മാറ്റുകയുമുണ്ടായി. ഹിന്ദി സിനിമയിലെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ പ്രതീകമായി മാറി ഈ ജോഡി. സിനിമാ മേഖലയിലെ 25 വർഷത്തെ തന്റെ കരിയാറിനെക്കുറിച്ച് റെഡിഫിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, രേഖ ഒരിക്കൽ തന്റെ സിനിമാ യാത്രയെക്കുറിച്ച് ചില വ്യക്തിപരമായ ഉൾക്കാഴ്ചകൾ പങ്കുവെക്കുകയും ചെയ്തു (തുടർന്ന് വായിക്കുക)
ഭാനുരേഖ- അമിതാഭ് ബച്ചൻ ജോഡി ശ്രദ്ധ പിടിച്ചുപറ്റി എന്ന് മാത്രമല്ല, ആരാധകരെ ആവേശഭരിതരാക്കി മാറ്റുകയുമുണ്ടായി. ഹിന്ദി സിനിമയിലെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ പ്രതീകമായി മാറി ഈ ജോഡി. സിനിമാ മേഖലയിലെ 25 വർഷത്തെ തന്റെ കരിയറിനെക്കുറിച്ച് റെഡിഫിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, രേഖ ഒരിക്കൽ തന്റെ സിനിമാ യാത്രയെക്കുറിച്ച് ചില വ്യക്തിപരമായ ഉൾക്കാഴ്ചകൾ പങ്കുവെക്കുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
അമിതാഭ് ബച്ചനെക്കുറിച്ച് വളരെയധികം ബഹുമാനത്തോടെയാണ് രേഖ സംസാരിച്ചത്. രേഖയുടെ ചില പ്രകടനങ്ങളിൽ അമിതാഭ് ബച്ചന്റെ സ്റ്റൈലിന്റെ അടയാളങ്ങൾ കാണാനാകുമോ എന്ന് അവരോടു ചോദിച്ചപ്പോൾ, അവർ അക്കാര്യം തുറന്നു പറഞ്ഞു. ആ നിരീക്ഷണത്തിൽ നിന്ന് അവർ ഒഴിഞ്ഞുമാറിയില്ല. വാസ്തവത്തിൽ, അവർ അതിനോട് യോജിക്കുകയാണുണ്ടായത്. 'ഞാൻ അത് നിഷേധിക്കുന്നില്ല,' മാഡം എക്‌സിൽ ബച്ചനെ അനുകരിച്ചതായി ഒരു നിരൂപകൻ ഒരിക്കൽ പറഞ്ഞത് ഓർമ്മിച്ചുകൊണ്ട് രേഖ പറഞ്ഞു
അമിതാഭ് ബച്ചനെക്കുറിച്ച് വളരെയധികം ബഹുമാനത്തോടെയാണ് രേഖ സംസാരിച്ചത്. രേഖയുടെ ചില പ്രകടനങ്ങളിൽ അമിതാഭ് ബച്ചന്റെ സ്റ്റൈലിന്റെ അടയാളങ്ങൾ കാണാനാകുമോ എന്ന് അവരോടു ചോദിച്ചപ്പോൾ, അവർ അക്കാര്യം തുറന്നു പറഞ്ഞു. ആ നിരീക്ഷണത്തിൽ നിന്ന് അവർ ഒഴിഞ്ഞുമാറിയില്ല. വാസ്തവത്തിൽ, അവർ അതിനോട് യോജിക്കുകയാണുണ്ടായത്. 'ഞാൻ അത് നിഷേധിക്കുന്നില്ല,' മാഡം എക്‌സിൽ ബച്ചനെ അനുകരിച്ചതായി ഒരു നിരൂപകൻ ഒരിക്കൽ പറഞ്ഞത് ഓർമ്മിച്ചുകൊണ്ട് രേഖ പറഞ്ഞു
advertisement
4/6
'ഞാൻ അദ്ദേഹത്തോട് യോജിക്കുന്നു.' അവർ തുടർന്നു, 'ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ വളരെ മികച്ച കാലഘട്ടത്തിലായിരുന്നു. ഓരോരുത്തരും മറ്റൊരാളിൽ അവരുടേതായ മതിപ്പ് സൃഷ്ടിച്ചു. ആ ദിവസങ്ങളിൽ ഒരു ജനക്കൂട്ടത്തെ മുകളിൽ നിന്നും നോക്കിയാൽ, അമിതാഭ് ബച്ചന്റെ ഹെയർസ്റ്റൈലുള്ള ഒരു കടൽ കാണാൻ കഴിയും. എന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ, ഇത്രയും വർഷക്കാലം, ഞാൻ അദ്ദേഹത്തോടൊപ്പം 10 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം എങ്ങനെ സ്വാധീനിക്കാതിരിക്കും?' അവർ കൂട്ടിച്ചേർത്തു
'ഞാൻ അദ്ദേഹത്തോട് യോജിക്കുന്നു.' അവർ തുടർന്നു, 'ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ വളരെ മികച്ച കാലഘട്ടത്തിലായിരുന്നു. ഓരോരുത്തരും മറ്റൊരാളിൽ അവരുടേതായ മതിപ്പ് സൃഷ്ടിച്ചു. ആ ദിവസങ്ങളിൽ ഒരു ജനക്കൂട്ടത്തെ മുകളിൽ നിന്നും നോക്കിയാൽ, അമിതാഭ് ബച്ചന്റെ ഹെയർസ്റ്റൈലുള്ള ഒരു കടൽ കാണാൻ കഴിയുമായിരുന്നു. എന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ, ഇത്രയും വർഷക്കാലം, ഞാൻ അദ്ദേഹത്തോടൊപ്പം 10 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം എങ്ങനെ സ്വാധീനിക്കാതിരിക്കും?' അവർ കൂട്ടിച്ചേർത്തു
advertisement
5/6
അമിതാഭ് ബച്ചൻ ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും മികച്ച അഭിനന്ദനത്തെക്കുറിച്ച് തുറന്നു പറഞ്ഞ രേഖ, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് തന്നെ ഒരു അഭിനന്ദനമാണെന്ന് പറഞ്ഞു. 'അദ്ദേഹം അറിഞ്ഞോ അറിയാതെയോ എനിക്ക് നൽകിയ ഒരേയൊരു അഭിനന്ദനം അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച നടനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം നൽകി എന്നതാണ്. എനിക്ക് ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ അഭിനന്ദനമാണിത്,' രേഖ പറഞ്ഞു
അമിതാഭ് ബച്ചൻ ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും മികച്ച അഭിനന്ദനത്തെക്കുറിച്ച് തുറന്നു പറഞ്ഞ രേഖ, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് തന്നെ ഒരു അഭിനന്ദനമാണെന്ന് പറഞ്ഞു. 'അദ്ദേഹം അറിഞ്ഞോ അറിയാതെയോ എനിക്ക് നൽകിയ ഒരേയൊരു അഭിനന്ദനം അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച നടനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം നൽകി എന്നതാണ്. എനിക്ക് ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ അഭിനന്ദനമാണിത്,' രേഖ പറഞ്ഞു
advertisement
6/6
ജയ ബച്ചനെ വിവാഹം കഴിച്ച അമിതാഭ് ബച്ചന് രണ്ട് കുട്ടികളുണ്ട് - അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ. രേഖ 1990 ൽ വ്യവസായി മുകേഷ് അഗർവാളിനെ വിവാഹം കഴിച്ചു. തൊട്ടടുത്ത വർഷം അദ്ദേഹത്തിന്റെ മരണത്തോടെ ആ വിവാഹബന്ധം ദാരുണമായി അവസാനിച്ചു
ജയ ബച്ചനെ വിവാഹം കഴിച്ച അമിതാഭ് ബച്ചന് രണ്ട് കുട്ടികളുണ്ട് - അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ. രേഖ 1990 ൽ വ്യവസായി മുകേഷ് അഗർവാളിനെ വിവാഹം കഴിച്ചു. തൊട്ടടുത്ത വർഷം അദ്ദേഹത്തിന്റെ മരണത്തോടെ ആ വിവാഹബന്ധം ദാരുണമായി അവസാനിച്ചു
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement