ഗവർണർ വില്ലനായ സൂപ്പർ ഹിറ്റ് ചിത്രം; അറിയുമോ പ്രഭുദേവ-നഗ്മ ജോഡിയുടെ കാതൽ കാവ്യം ?

Last Updated:
കോളേജ് വിദ്യാര്‍ഥിയായ പ്രഭുവും (പ്രഭുദേവ) സംസ്ഥാനത്തെ ഗവര്‍ണറുടെ മകളായ ശ്രുതിയും (നഗ്മ) തമ്മിലുള്ള പ്രണയമായിരുന്നു പ്രധാന പ്രമേയം. എന്നാൽ ശക്തമായ മറ്റൊരു പ്ലോട്ട് കൂടി സംവിധായകന്‍ ശങ്കര്‍ ഒരുക്കിവെച്ചിരുന്നു. ഒരു ഗവര്‍ണര്‍ vs മുഖ്യമന്ത്രി പോര്.
1/11
 29 വര്‍ഷം മുമ്പ്.1994 സെപ്റ്റംബര്‍ 17ന് ഒരു തമിഴ് ചിത്രം റിലീസ് ചെയ്തു.,ചടുലമായ നൃത്തചുവടുകൾ കൊണ്ട് ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ്‍ എന്നറിയപ്പെട്ട പ്രഭുദേവയും തെന്നിന്ത്യൻ താരസുന്ദരി നഗ്മയും നായകനും നായികയുമായെത്തിയ കാതലന്‍ (കാമുകൻ ) ആയിരുന്നു ആ സിനിമ. പേര് പോലെ തന്നെ പ്രണയം പ്രധാന പ്രമേയമാക്കി ശങ്കര്‍ അണിയിച്ചൊരുക്കിയ ചിത്രം വന്‍ വാണിജ്യ വിജയമായി.
29 വര്‍ഷം മുമ്പ്.1994 സെപ്റ്റംബര്‍ 17ന് ഒരു തമിഴ് ചിത്രം റിലീസ് ചെയ്തു.,ചടുലമായ നൃത്തചുവടുകൾ കൊണ്ട് ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ്‍ എന്നറിയപ്പെട്ട പ്രഭുദേവയും തെന്നിന്ത്യൻ താരസുന്ദരി നഗ്മയും നായകനും നായികയുമായെത്തിയ കാതലന്‍ (കാമുകൻ ) ആയിരുന്നു ആ സിനിമ. പേര് പോലെ തന്നെ പ്രണയം പ്രധാന പ്രമേയമാക്കി ശങ്കര്‍ അണിയിച്ചൊരുക്കിയ ചിത്രം വന്‍ വാണിജ്യ വിജയമായി.
advertisement
2/11
 ജന്റിൽമാൻ എന്ന സൂപ്പർ ഹിറ്റുമായി വന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഇത് . മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച കെ.ടി കുഞ്ഞുമോനായിരുന്നു കാതലന്‍റെ നിര്‍മ്മാണം.
ജന്റിൽമാൻ എന്ന സൂപ്പർ ഹിറ്റുമായി വന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഇത് . മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച കെ.ടി കുഞ്ഞുമോനായിരുന്നു കാതലന്‍റെ നിര്‍മ്മാണം.
advertisement
3/11
 കോളേജ് വിദ്യാര്‍ഥിയായ പ്രഭുവും (പ്രഭുദേവ) സംസ്ഥാനത്തെ ഗവര്‍ണറുടെ മകളായ ശ്രുതിയും (നഗ്മ) തമ്മിലുള്ള പ്രണയമായിരുന്നു പ്രധാന പ്രമേയം. എന്നാൽ ശക്തമായ മറ്റൊരു പ്ലോട്ട് കൂടി സംവിധായകന്‍ ശങ്കര്‍ ഒരുക്കിവെച്ചിരുന്നു. ഒരു ഗവര്‍ണര്‍ vs മുഖ്യമന്ത്രി പോര്.
കോളേജ് വിദ്യാര്‍ഥിയായ പ്രഭുവും (പ്രഭുദേവ) സംസ്ഥാനത്തെ ഗവര്‍ണറുടെ മകളായ ശ്രുതിയും (നഗ്മ) തമ്മിലുള്ള പ്രണയമായിരുന്നു പ്രധാന പ്രമേയം. എന്നാൽ ശക്തമായ മറ്റൊരു പ്ലോട്ട് കൂടി സംവിധായകന്‍ ശങ്കര്‍ ഒരുക്കിവെച്ചിരുന്നു. ഒരു ഗവര്‍ണര്‍ vs മുഖ്യമന്ത്രി പോര്.
advertisement
4/11
 അക്കാലത്തെ തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൃത്യമായ സ്വാധീനം ചെലുത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഗവര്‍ണര്‍ ചെന്ന റെഡ്ഡിയും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ കാതലന്‍ പടത്തില്‍ പരോക്ഷമായി പറഞ്ഞിരുന്നു.
അക്കാലത്തെ തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും കൃത്യമായ സ്വാധീനം ചെലുത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഗവര്‍ണര്‍ ചെന്ന റെഡ്ഡിയും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ കാതലന്‍ പടത്തില്‍ പരോക്ഷമായി പറഞ്ഞിരുന്നു.
advertisement
5/11
 കേന്ദ്ര സര്‍ക്കാരിന്‍റെ ഒത്താശയോടെ, ബോംബ് സ്ഫോടനങ്ങൾ വരെ നടത്തി, സംസ്ഥാനത്തെ രാഷ്ട്രീയ-ക്രമസമാധാനനില തകര്‍ന്നു എന്ന പ്രതീതി  സൃഷ്ടിച്ച്, സംസ്ഥാന ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വില്ലൻ ആയാണ് കാതലനിലെ ഗവര്‍ണറെ ചിത്രീകരിച്ചിരിക്കുന്നത്. ഗിരീഷ് കർണാഡ് ആയിരുന്നു ഗവര്‍ണര്‍ കാക്കർല സത്യനാരായണയെ അവതരിപ്പിച്ചത്. ചെന്ന റെഡ്ഡിയെ പോലെ സിനിമയിലെ വില്ലനായ ഗവർണ്ണറും ആന്ധ്രാ സ്വദേശിയാണ്. സിനിമ കാണുന്നവർക്ക് ചെന്ന റെഡ്ഡി തന്നെയാണ് സിനിമയിലെ കാക്കർല സത്യനാരായണയെന്ന് തോന്നിപ്പിക്കും വിധമായിരുന്നു കഥാപാത്രത്തിന്‍റെ അവതരണം.
കേന്ദ്ര സര്‍ക്കാരിന്‍റെ ഒത്താശയോടെ, ബോംബ് സ്ഫോടനങ്ങൾ വരെ നടത്തി, സംസ്ഥാനത്തെ രാഷ്ട്രീയ-ക്രമസമാധാനനില തകര്‍ന്നു എന്ന പ്രതീതി  സൃഷ്ടിച്ച്, സംസ്ഥാന ഭരണകൂടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വില്ലൻ ആയാണ് കാതലനിലെ ഗവര്‍ണറെ ചിത്രീകരിച്ചിരിക്കുന്നത്. ഗിരീഷ് കർണാഡ് ആയിരുന്നു ഗവര്‍ണര്‍ കാക്കർല സത്യനാരായണയെ അവതരിപ്പിച്ചത്. ചെന്ന റെഡ്ഡിയെ പോലെ സിനിമയിലെ വില്ലനായ ഗവർണ്ണറും ആന്ധ്രാ സ്വദേശിയാണ്. സിനിമ കാണുന്നവർക്ക് ചെന്ന റെഡ്ഡി തന്നെയാണ് സിനിമയിലെ കാക്കർല സത്യനാരായണയെന്ന് തോന്നിപ്പിക്കും വിധമായിരുന്നു കഥാപാത്രത്തിന്‍റെ അവതരണം.
advertisement
6/11
 ജയലളിതയുടെ കടുത്ത അനുയായിയും  അണ്ണാ ഡിഎംകെ നേതാവും ആയിരുന്ന നിർമ്മാതാവ് കെ.ടി കുഞ്ഞിമോന്റെ ആവശ്യപ്രകാരമാണ് സംവിധായകൻ ശങ്കർ സിനിമയിലെ പ്രധാന വില്ലനെ ഒരു ഗവർണർ ആക്കിയത് എന്നും കഥകള്‍ പരന്നു. 
ജയലളിതയുടെ കടുത്ത അനുയായിയും  അണ്ണാ ഡിഎംകെ നേതാവും ആയിരുന്ന നിർമ്മാതാവ് കെ.ടി കുഞ്ഞിമോന്റെ ആവശ്യപ്രകാരമാണ് സംവിധായകൻ ശങ്കർ സിനിമയിലെ പ്രധാന വില്ലനെ ഒരു ഗവർണർ ആക്കിയത് എന്നും കഥകള്‍ പരന്നു. 
advertisement
7/11
 റിലീസിനു മുന്‍പ് ജയലളിതക്കായി പ്രത്യേക പ്രദര്‍ശനവും കെ.ടി കുഞ്ഞുമോന്‍ നടത്തി. പടം ജയലളിതയ്ക്കും നന്നായി ബോധിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തിരുത്തലുകളില്ലാതെ കാതലന്‍ തിയേറ്ററുകളിലെത്തി. 
റിലീസിനു മുന്‍പ് ജയലളിതക്കായി പ്രത്യേക പ്രദര്‍ശനവും കെ.ടി കുഞ്ഞുമോന്‍ നടത്തി. പടം ജയലളിതയ്ക്കും നന്നായി ബോധിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തിരുത്തലുകളില്ലാതെ കാതലന്‍ തിയേറ്ററുകളിലെത്തി. 
advertisement
8/11
 ചിത്രത്തിലെ ഗവര്‍ണര്‍ ഒറിജിനൽ ഗവർണർ ചെന്ന റെഡ്ഡിയെ അസ്വസ്ഥനാക്കി. എങ്കിലും ജയലളിതയുടെ പിന്തുണയുണ്ടായിരുന്ന ചിത്രം പ്രേക്ഷകരുടെയും പ്രീതിയോടെ വമ്പന്‍ വിജയം നേടി. 
ചിത്രത്തിലെ ഗവര്‍ണര്‍ ഒറിജിനൽ ഗവർണർ ചെന്ന റെഡ്ഡിയെ അസ്വസ്ഥനാക്കി. എങ്കിലും ജയലളിതയുടെ പിന്തുണയുണ്ടായിരുന്ന ചിത്രം പ്രേക്ഷകരുടെയും പ്രീതിയോടെ വമ്പന്‍ വിജയം നേടി. 
advertisement
9/11
 രണ്ടുതവണ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിയും ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു റെഡ്ഡി. ഉത്തർപ്രദേശ് രാജസ്ഥാൻ, പഞ്ചാബ്,പോണ്ടിച്ചേരി എന്നിവടങ്ങളിലും ഗവർണറായി. ഗവർണർ ആയിരിക്കെ തന്റെ ചെറുമകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ റെഡ്ഡി ചെന്നൈയിൽ നിന്ന് 1996 ഡിസംബർ 1 ന് ഹൈദരാബാദിലെത്തി. അർദ്ധരാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു.
രണ്ടുതവണ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിയും ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു റെഡ്ഡി. ഉത്തർപ്രദേശ് രാജസ്ഥാൻ, പഞ്ചാബ്,പോണ്ടിച്ചേരി എന്നിവടങ്ങളിലും ഗവർണറായി. ഗവർണർ ആയിരിക്കെ തന്റെ ചെറുമകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ റെഡ്ഡി ചെന്നൈയിൽ നിന്ന് 1996 ഡിസംബർ 1 ന് ഹൈദരാബാദിലെത്തി. അർദ്ധരാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു.
advertisement
10/11
 പ്രഭുദേവയ്ക്കും നഗ്നമയ്ക്കും പുറമെ വടിവേലു, ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യവും പ്രധാന റോളുകളില്‍ അഭിനയിച്ചിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും കാതലനെ പ്രേക്ഷകര്‍ക്കിടയില്‍ ഓര്‍ത്തുവെക്കാന്‍ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളും ഒരു പ്രധാന ഘടകമായി. 
പ്രഭുദേവയ്ക്കും നഗ്നമയ്ക്കും പുറമെ വടിവേലു, ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യവും പ്രധാന റോളുകളില്‍ അഭിനയിച്ചിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും കാതലനെ പ്രേക്ഷകര്‍ക്കിടയില്‍ ഓര്‍ത്തുവെക്കാന്‍ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളും ഒരു പ്രധാന ഘടകമായി. 
advertisement
11/11
 മുക്കാല മുക്കാബല, ടേക്ക് ഇറ്റ് ഈസി ഉര്‍വശി, പേട്ട റാപ്പ് തുടങ്ങിയ ഗാനങ്ങള്‍ ഏറെക്കാലം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. താരപദവിയിലേക്കുള്ള പ്രഭുദേവയുടെ വളര്‍ച്ചയ്ക്ക് പിന്നിലും ഈ ഗാനങ്ങള്‍ പ്രധാന പങ്കുവഹിച്ചു. പി. ഉണ്ണികൃഷ്ണന്‍ പാടിയ എന്നവളേ അടി എന്നവളേ എന്ന ഗാനം ഇന്നും തമിഴിലെ മികച്ച റൊമാന്‍റിക് ഗാനങ്ങളിലൊന്നാണ്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഉണ്ണികൃഷ്ണനെ ഈ പാട്ടിലൂടെ തേടിയെത്തി.
മുക്കാല മുക്കാബല, ടേക്ക് ഇറ്റ് ഈസി ഉര്‍വശി, പേട്ട റാപ്പ് തുടങ്ങിയ ഗാനങ്ങള്‍ ഏറെക്കാലം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. താരപദവിയിലേക്കുള്ള പ്രഭുദേവയുടെ വളര്‍ച്ചയ്ക്ക് പിന്നിലും ഈ ഗാനങ്ങള്‍ പ്രധാന പങ്കുവഹിച്ചു. പി. ഉണ്ണികൃഷ്ണന്‍ പാടിയ എന്നവളേ അടി എന്നവളേ എന്ന ഗാനം ഇന്നും തമിഴിലെ മികച്ച റൊമാന്‍റിക് ഗാനങ്ങളിലൊന്നാണ്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഉണ്ണികൃഷ്ണനെ ഈ പാട്ടിലൂടെ തേടിയെത്തി.
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement