ഖമനയിയുടെ മരണം ആഘോഷമാക്കി ഇറാനിയൻ കുടിയേറ്റക്കാരി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഈ വർഷം തുടക്കത്തിൽ ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന വീഡിയോയിലൂടെ യുവതി സോഷ്യൽമീഡിയയിൽ വൈറലായിരുന്നു
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണം ആഘോഷമാക്കി ഇറാനിയൻ കുടിയേറ്റക്കാരി. ഈ വർഷം തുടക്കത്തിൽ ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന വീഡിയോയിലൂടെ സോഷ്യൻമീഡിയയിൽ വൈറലായ തരംഗമായ യുവതിയാണ് അദ്ദേഹത്തിന്റെ മരണത്തോടെ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സോഷ്യൽ മീഡിയയിൽ മോർട്ടിഷ്യ ആഡംസ് (Morticia Addams) എന്നറിയപ്പെടുന്ന ഇവർ, ഇപ്പോൾ താൻ താമസിക്കുന്ന കാനഡയിൽ നടന്ന ഇറാൻ വിരുദ്ധ ഭരണകൂട റാലിയിൽ പങ്കെടുക്കുന്ന വീഡിയോ എക്സിൽ പങ്കുവെച്ചു.
"നിങ്ങളുടെ ശവകുടീരത്തിന് മുകളിൽ ഞങ്ങൾ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ?" എന്ന അടിക്കുറിപ്പോടെയാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്. ഖമനയിയുടെ മരണത്തെ "ദയനീയമായ അന്ത്യം" എന്ന് വിശേഷിപ്പിച്ച അവർ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ധരിച്ചുകൊണ്ട് "അയാൾ ഒരു എലിയെപ്പോലെ ചത്തു" എന്നും കൂട്ടിച്ചേർത്തു.
ജനുവരിയിൽ ഖമേനിയുടെ ചിത്രം കത്തിച്ച് അതിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഈ യുവതി ആഗോള ശ്രദ്ധ നേടിയത്. ഇറാനിൽ അക്കാലത്ത് നടന്ന വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രതീകമായി ആ ദൃശ്യങ്ങൾ മാറിയിരുന്നു. വലിയ തോതിൽ പ്രചരിക്കപ്പെട്ട ഈ ദൃശ്യങ്ങൾ ചെറിയൊരു പ്രവൃത്തിയെ പ്രതിരോധത്തിന്റെ ശക്തമായ അടയാളമാക്കി മാറ്റി. സാമ്പത്തിക പ്രതിസന്ധിയും സ്ത്രീാവകാശങ്ങൾക്കായുള്ള പോരാട്ടവും ഇറാനിൽ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണങ്ങൾ വരുന്നത്.
advertisement
ഒരു ഇറാനിയൻ അഭയാർത്ഥിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ സുരക്ഷാ കാരണങ്ങളാൽ മറ്റൊരു പേരാണ് ഉപയോഗിക്കുന്നത്. ഇറാനിലെ തന്റെ പ്രതിഷേധ പ്രവർത്തനങ്ങളെത്തുടർന്ന് താൻ അറസ്റ്റ് ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും പിന്നീട് തുർക്കിയിലേക്ക് കടന്നതായും ഇവർ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സ്റ്റുഡന്റ് വിസയിൽ ടൊറന്റോയിലാണ് ഇവർ താമസിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 01, 2026 5:22 PM IST







