advertisement

'ഇതെന്നെ ബാധിക്കുന്ന വിഷയമല്ല..ഞാൻ ചോദിച്ച പണം അവർ തന്നു'; മാർക്കോ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ഡബ്സി

Last Updated:
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഡബ്സി പ്രതികരണവുമായി എത്തിയത്
1/6
 മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന വയലന്റ് ചിത്രം മാർക്കോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ‌. ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.'ബ്ലഡ്' എന്ന ഫസ്റ്റ് സിംഗിള്‍ ആദ്യം പാടിയത് ഡബ്സി ആയിരുന്നു.
മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന വയലന്റ് ചിത്രം മാർക്കോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ‌. ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.'ബ്ലഡ്' എന്ന ഫസ്റ്റ് സിംഗിള്‍ ആദ്യം പാടിയത് ഡബ്സി ആയിരുന്നു.
advertisement
2/6
 ആദ്യ ഗാനത്തിന്‍റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്‍റുകള്‍ ധാരാളമായി എത്തി. ഇതോടെ അണിയറപ്രവർത്തകർ സന്തോഷ് വെങ്കിയെകൊണ്ട് ഗാനം മാറ്റി പാടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായകൻ ഡബ്‌സി.
ആദ്യ ഗാനത്തിന്‍റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്‍റുകള്‍ ധാരാളമായി എത്തി. ഇതോടെ അണിയറപ്രവർത്തകർ സന്തോഷ് വെങ്കിയെകൊണ്ട് ഗാനം മാറ്റി പാടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായകൻ ഡബ്‌സി.
advertisement
3/6
 താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരണവുമായി എത്തിയത്. ഡബ്സിയുടെ വാക്കുകൾ ഇങ്ങനെ, “ഹായ് ​ഗയ്സ് ഡബ്സിയാണ്. ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് പറയണോ വേണ്ടയോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും പറായാം. മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല. നന്ദി”.
താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരണവുമായി എത്തിയത്. ഡബ്സിയുടെ വാക്കുകൾ ഇങ്ങനെ, “ഹായ് ​ഗയ്സ് ഡബ്സിയാണ്. ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് പറയണോ വേണ്ടയോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും പറായാം. മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല. നന്ദി”.
advertisement
4/6
 സംഭവത്തിൽ പ്രതികരിച്ച് ഗായകൻ സന്തോഷ് വെങ്കിയും രം​ഗത്ത് എത്തിയിരുന്നു. ഡബ്സിക്കു പകരമായല്ല താൻ ഗാനം ആലപിച്ചതെന്നും നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു പതിപ്പ് മാത്രമായിരുന്നു താൻ പാടിയതെന്നും സന്തോഷ് വെങ്കി പറഞ്ഞു. തനിക്ക് ഏറെ നാളായി രവി ബസ്റൂറുമായി പരിചയമുണ്ടെന്നും തങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണെന്നും സന്തോഷ് പറയുന്നു. ഒടിടി പ്ലേയോടായിരുന്നു അദ്ദേ​​ഹത്തിന്റെ പ്രതികരണം .
സംഭവത്തിൽ പ്രതികരിച്ച് ഗായകൻ സന്തോഷ് വെങ്കിയും രം​ഗത്ത് എത്തിയിരുന്നു. ഡബ്സിക്കു പകരമായല്ല താൻ ഗാനം ആലപിച്ചതെന്നും നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു പതിപ്പ് മാത്രമായിരുന്നു താൻ പാടിയതെന്നും സന്തോഷ് വെങ്കി പറഞ്ഞു. തനിക്ക് ഏറെ നാളായി രവി ബസ്റൂറുമായി പരിചയമുണ്ടെന്നും തങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണെന്നും സന്തോഷ് പറയുന്നു. ഒടിടി പ്ലേയോടായിരുന്നു അദ്ദേ​​ഹത്തിന്റെ പ്രതികരണം .
advertisement
5/6
 താൻ അദ്ദേഹത്തിനു വേണ്ടി നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.ബ്ലഡ് എന്ന ഈ ട്രാക്ക് സത്യത്തിൽ നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു. അതിന്റെ യഥാർഥ പതിപ്പ് മറ്റൊരു ഗായകൻ പാടുമെന്നായിരുന്നു പറഞ്ഞിരുന്നത്. തന്റെ വേർഷൻ അവർ ഉപയോഗിക്കുമെന്ന് സത്യമായും അറിയില്ലായിരുന്നുവെന്നും പ്രേക്ഷകരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തിയതെന്നും താരം പറയുന്നു.
താൻ അദ്ദേഹത്തിനു വേണ്ടി നിരവധി ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.ബ്ലഡ് എന്ന ഈ ട്രാക്ക് സത്യത്തിൽ നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു. അതിന്റെ യഥാർഥ പതിപ്പ് മറ്റൊരു ഗായകൻ പാടുമെന്നായിരുന്നു പറഞ്ഞിരുന്നത്. തന്റെ വേർഷൻ അവർ ഉപയോഗിക്കുമെന്ന് സത്യമായും അറിയില്ലായിരുന്നുവെന്നും പ്രേക്ഷകരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തിയതെന്നും താരം പറയുന്നു.
advertisement
6/6
 ഡബ്സി റെക്കോർഡ് ചെയ്യാൻ വന്ന നേരത്ത് താനും ബെംഗളൂരുവിൽ ഉണ്ടായിരുന്നുവെന്നും ചില ഭാഗങ്ങൾ പാടാൻ അദ്ദേഹം പ്രയാസപ്പെട്ടു. എങ്കിലും പാട്ട് മികച്ച രീതിയിലാകും വരെ അദ്ദേഹം പരിശ്രമിച്ചു. എന്തായാലും സംഭവിച്ചത് നിർഭാഗ്യകരമാണ്. 
ഡബ്സി റെക്കോർഡ് ചെയ്യാൻ വന്ന നേരത്ത് താനും ബെംഗളൂരുവിൽ ഉണ്ടായിരുന്നുവെന്നും ചില ഭാഗങ്ങൾ പാടാൻ അദ്ദേഹം പ്രയാസപ്പെട്ടു. എങ്കിലും പാട്ട് മികച്ച രീതിയിലാകും വരെ അദ്ദേഹം പരിശ്രമിച്ചു. എന്തായാലും സംഭവിച്ചത് നിർഭാഗ്യകരമാണ്. 
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement