Ayodhya Verdict | അയോധ്യ കേസ്; ചരിത്രവിധിക്ക് പിന്നിൽ ഈ 5 ന്യായാധിപർ
Last Updated:
വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ബാബറി മസ്ജിദ്- രാമജന്മഭൂമി ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റേതായിരുന്നു സുപ്രധാന വിധി പ്രസ്താവം. ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷന്‍ എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.
ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അസം സ്വദേശിയാണ്. 2018 ഒക്ടോബറിലാണ് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്. ഗുവാഹത്തി ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഗഗോയ് 2001 ഫെബ്രുവരി 28 നാണ് സ്ഥിരം ജഡ്ജിയായി നിയമിതനാകുന്നത്. പഞ്ചാബ്/ഹരിയാന ഹൈക്കോടതിയി ചീഫ് ജസ്റ്റിസായിരുന്നു. 2012 ലാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്. നവംബര്‍ 17 ന് ഗഗോയ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിക്കും. അതിനു തൊട്ടു മുൻപാണ് അയോധ്യാ കേസിൽ അദ്ദേഹം ചരിത്രവിധി പുറപ്പെടുവിച്ചത്.
advertisement
advertisement
advertisement
advertisement