ജമ്മു- കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ്; ഗുപ്കാർ സഖ്യത്തിന് 110 സീറ്റുകൾ; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

Last Updated:
സിപിഎം 5 സീറ്റുകളിൽ ജയിച്ചു.
1/6
 ജമ്മു കശ്മീര്‍ ജില്ലാ വികസന കൗൺസിലിലേക്ക് (ഡിഡിസി) നടന്ന തെരഞ്ഞെടുപ്പിൽ പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ (ഗുപ്കാർ സഖ്യം) 110 സീറ്റുകളില്‍ വിജയിച്ചു. പ്രത്യേക പദവി പിൻവലിച്ചതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 75 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ജമ്മു കശ്മീര്‍ ജില്ലാ വികസന കൗൺസിലിലേക്ക് (ഡിഡിസി) നടന്ന തെരഞ്ഞെടുപ്പിൽ പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ (ഗുപ്കാർ സഖ്യം) 110 സീറ്റുകളില്‍ വിജയിച്ചു. പ്രത്യേക പദവി പിൻവലിച്ചതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 75 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
advertisement
2/6
 നാഷണൽ കോണ്‍ഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), പീപ്പിൾസ് കോൺഫറൻസ് (പിസി), പീപ്പിൾസ് മൂവ്മെന്റ് (പിഎം), സിപിഎം, അവാമി നാഷണൽ കോൺഫറൻസ് (എഎൻസി), കോൺഗ്രസ് എന്നിവരടങ്ങിയതാണ് ഗുപ്കാർ സഖ്യം. ഗുപ്കാർ സഖ്യം നേടിയ 76 ശമതാനം സീറ്റുകളും കശ്മീർ മേഖലയിലാണ്. സീറ്റ് വിഭജനത്തിൽ ധാരണയിലെത്താത്ത ജമ്മുവിൽ നിന്ന് 24 ശതമാനം സീറ്റുകളാണ് സഖ്യത്തിന് ലഭിച്ചത്. ബിജെപിയും പുതിയതായി രൂപീകരിച്ച അപ്നി പാർട്ടിയുമായിരുന്നു സഖ്യത്തിന്റെ മുഖ്യഎതിരാളികൾ.
നാഷണൽ കോണ്‍ഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), പീപ്പിൾസ് കോൺഫറൻസ് (പിസി), പീപ്പിൾസ് മൂവ്മെന്റ് (പിഎം), സിപിഎം, അവാമി നാഷണൽ കോൺഫറൻസ് (എഎൻസി), കോൺഗ്രസ് എന്നിവരടങ്ങിയതാണ് ഗുപ്കാർ സഖ്യം. ഗുപ്കാർ സഖ്യം നേടിയ 76 ശമതാനം സീറ്റുകളും കശ്മീർ മേഖലയിലാണ്. സീറ്റ് വിഭജനത്തിൽ ധാരണയിലെത്താത്ത ജമ്മുവിൽ നിന്ന് 24 ശതമാനം സീറ്റുകളാണ് സഖ്യത്തിന് ലഭിച്ചത്. ബിജെപിയും പുതിയതായി രൂപീകരിച്ച അപ്നി പാർട്ടിയുമായിരുന്നു സഖ്യത്തിന്റെ മുഖ്യഎതിരാളികൾ.
advertisement
3/6
 ജമ്മുമേഖലയിലെ  സ്വാധീനം ബിജെപി നിലനിർത്തി. കശ്മീരിൽ മൂന്ന് സീറ്റുകൾ നേടി അക്കൗണ്ടും തുറന്നു. ദക്ഷിണ കശ്മീരിലെ കകാപൊര, ശ്രീനഗറിലെ ഖാൻമോ, തുലൈൽ എന്നീ സിറ്റുകളിലാണ് ബിജെപി ജയിച്ചത്. കശ്മീർ മേഖലയിൽ സീറ്റുകൾ പിടിക്കാൻ ബിജെപി കഠിനപ്രയത്നം നടത്തിയിരുന്നു. മുൻ വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈൻ ആയിരുന്നു ഇവിടെ പ്രധാനമായും പ്രചാരണം നയിച്ചിരുന്നത്.
ജമ്മുമേഖലയിലെ  സ്വാധീനം ബിജെപി നിലനിർത്തി. കശ്മീരിൽ മൂന്ന് സീറ്റുകൾ നേടി അക്കൗണ്ടും തുറന്നു. ദക്ഷിണ കശ്മീരിലെ കകാപൊര, ശ്രീനഗറിലെ ഖാൻമോ, തുലൈൽ എന്നീ സിറ്റുകളിലാണ് ബിജെപി ജയിച്ചത്. കശ്മീർ മേഖലയിൽ സീറ്റുകൾ പിടിക്കാൻ ബിജെപി കഠിനപ്രയത്നം നടത്തിയിരുന്നു. മുൻ വ്യോമയാന മന്ത്രി ഷാനവാസ് ഹുസൈൻ ആയിരുന്നു ഇവിടെ പ്രധാനമായും പ്രചാരണം നയിച്ചിരുന്നത്.
advertisement
4/6
 2200 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഗുപ്കാർ സഖ്യത്തിലെ നാഷണൽ കോൺഫറൻസ് 169, പിഡിപി 68, അപ്നി പാർട്ടി 166, കോൺഗ്രസ് 157, പീപ്പിൾസ് കോൺഫറൻസ് 11, പീപ്പിൾസ് മൂവ്മെന്റ് 11, സിപിഎം 8, എൽജെപി 6, പാന്തേഴ്സ് പാർട്ടി 54 എന്നിങ്ങനെയായിരുന്നു മത്സരിച്ചത്. ബിജെപി 235 സ്ഥാനാർഥികളെ നിർത്തി. 1238 സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടി.
2200 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഗുപ്കാർ സഖ്യത്തിലെ നാഷണൽ കോൺഫറൻസ് 169, പിഡിപി 68, അപ്നി പാർട്ടി 166, കോൺഗ്രസ് 157, പീപ്പിൾസ് കോൺഫറൻസ് 11, പീപ്പിൾസ് മൂവ്മെന്റ് 11, സിപിഎം 8, എൽജെപി 6, പാന്തേഴ്സ് പാർട്ടി 54 എന്നിങ്ങനെയായിരുന്നു മത്സരിച്ചത്. ബിജെപി 235 സ്ഥാനാർഥികളെ നിർത്തി. 1238 സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടി.
advertisement
5/6
 നാഷണൽ കോൺഫറൻസ് 67, പിഡിപി 27, കോൺഗ്രസ് 26, പീപ്പിൾസ് കോൺഫറൻസ് 8, സിപിഎം 5, അപ്നി പാർട്ടി 12 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. ആകെ സീറ്റിൽ 50 എണ്ണം സ്വതന്ത്രന്മാർ നേടി. ശ്രീനഗറിലെ 14 മണ്ഡലങ്ങളിൽ ഏഴെണ്ണം സ്വതന്ത്രന്മാർക്കാണ്. മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫാറുഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിന് ഒരു സീറ്റുമാത്രമാണ് ഇവിടെ ലഭിച്ചത്. അപ്നി പാർട്ടി മൂന്ന് സീറ്റിൽ വിജയിച്ചപ്പോൾ പിഡിപിയും ബിജെപിയും ഓരോ മണ്ഡലങ്ങളിൽ വിജയിച്ചു.
നാഷണൽ കോൺഫറൻസ് 67, പിഡിപി 27, കോൺഗ്രസ് 26, പീപ്പിൾസ് കോൺഫറൻസ് 8, സിപിഎം 5, അപ്നി പാർട്ടി 12 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. ആകെ സീറ്റിൽ 50 എണ്ണം സ്വതന്ത്രന്മാർ നേടി. ശ്രീനഗറിലെ 14 മണ്ഡലങ്ങളിൽ ഏഴെണ്ണം സ്വതന്ത്രന്മാർക്കാണ്. മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫാറുഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസിന് ഒരു സീറ്റുമാത്രമാണ് ഇവിടെ ലഭിച്ചത്. അപ്നി പാർട്ടി മൂന്ന് സീറ്റിൽ വിജയിച്ചപ്പോൾ പിഡിപിയും ബിജെപിയും ഓരോ മണ്ഡലങ്ങളിൽ വിജയിച്ചു.
advertisement
6/6
 ബിജെപിക്കായി ശ്രീനഗർ സീറ്റിൽ ജയിച്ച ഇജാസ് ഹുസൈൻ റാതർ യുവമോർച്ച് ദേശീയ വൈസ് പ്രസിഡന്റും പശ്ചിമബംഗാളിന്റെ ചുമതലയുള്ള പാർട്ടി നേതാവുമാണ്. ''മറ്റു പാർട്ടികളെല്ലാം തങ്ങളെ തോൽപിക്കാൻ ഒന്നിച്ചുനിന്നിട്ടും കശ്മീരിൽ മൂന്ന് സീറ്റുകളിൽ ജയിക്കാനായത് വലിയ നേട്ടമാണ്.''- ബിജെപി നേതാവ് മൻസൂർ ഭട്ട് പറഞ്ഞു.
ബിജെപിക്കായി ശ്രീനഗർ സീറ്റിൽ ജയിച്ച ഇജാസ് ഹുസൈൻ റാതർ യുവമോർച്ച് ദേശീയ വൈസ് പ്രസിഡന്റും പശ്ചിമബംഗാളിന്റെ ചുമതലയുള്ള പാർട്ടി നേതാവുമാണ്. ''മറ്റു പാർട്ടികളെല്ലാം തങ്ങളെ തോൽപിക്കാൻ ഒന്നിച്ചുനിന്നിട്ടും കശ്മീരിൽ മൂന്ന് സീറ്റുകളിൽ ജയിക്കാനായത് വലിയ നേട്ടമാണ്.''- ബിജെപി നേതാവ് മൻസൂർ ഭട്ട് പറഞ്ഞു.
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement