മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു; അപകടം തളർത്തിയ 12 വർഷങ്ങൾ; ഇന്ന് 3,300 കോടിയുടെ മുതലാളി

Last Updated:
അപകടത്തിൽ ശരീരം തളർന്ന നടൻ സിനിമയിൽ നിന്നും മാറിനിന്ന 12 വർഷങ്ങൾ. ഒടുവിൽ ഗംഭീര കംബാക്ക്
1/9
ഒരു ഹിറ്റ് സിനിമയിലെ സുന്ദരനായ നടനെ കണ്ടാൽ ഇതുപോലത്തെ ചെക്കനെ വേണം കല്യാണം കഴിക്കാൻ എന്ന് വാശിപിടിക്കുന്ന പെൺകുട്ടികളെ കണ്ടുകാണും. ഇന്ന് 90s കിഡ്സ് എന്ന വിളിപ്പേര് കേൾക്കുന്ന കുട്ടികളുടെ ഹീറോ ആയിരുന്ന, അക്കാലത്തെ കൗമാര- യൗവന പ്രായത്തിലെ പെൺകുട്ടികളുടെ ഡ്രീംബോയ് ആയിരുന്ന ഒരു നടനുണ്ട്. കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി, രജനികാന്ത് എന്നിവർക്കൊപ്പം അഭിനയിച്ചിട്ടും, അഭിനയ പാടവവും സൗന്ദര്യവും കൊണ്ട് സുന്ദരിമാരുടെ മനംകവർന്ന ചുള്ളൻ ചോക്ലേറ്റ് ബോയ്. അപകടശേഷം 12 വർഷം നഷ്‌ടമായ കരിയറിനെ തിരിച്ചുപിടിച്ച് കോടീശ്വരനായ നടൻ
ഒരു ഹിറ്റ് സിനിമയിലെ സുന്ദരനായ നടനെ കണ്ടാൽ ഇതുപോലത്തെ ചെക്കനെ വേണം കല്യാണം കഴിക്കാൻ എന്ന് വാശിപിടിക്കുന്ന പെൺകുട്ടികളെ കണ്ടുകാണും. ഇന്ന് 90s കിഡ്സ് എന്ന വിളിപ്പേര് കേൾക്കുന്ന കുട്ടികളുടെ ഹീറോ ആയിരുന്ന, അക്കാലത്തെ കൗമാര- യൗവന പ്രായത്തിലെ പെൺകുട്ടികളുടെ ഡ്രീംബോയ് ആയിരുന്ന ഒരു നടനുണ്ട്. കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടി, രജനികാന്ത് എന്നിവർക്കൊപ്പം അഭിനയിച്ചിട്ടും, അഭിനയ പാടവവും സൗന്ദര്യവും കൊണ്ട് സുന്ദരിമാരുടെ മനംകവർന്ന ചുള്ളൻ ചോക്ലേറ്റ് ബോയ്. അപകടശേഷം 12 വർഷം നഷ്‌ടമായ കരിയറിനെ തിരിച്ചുപിടിച്ച് കോടീശ്വരനായ നടൻ
advertisement
2/9
 തമിഴ് ചിത്രം ദളപതിയിൽ രജനീകാന്തിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച കണ്ണടവെച്ച വെളുത്തു മെലിഞ്ഞ യുവാവിനെ ആരും മറന്നിരിക്കാനിടയില്ല. അതായിരുന്നു അരവിന്ദ് സ്വാമി. പിന്നെ റോജയിൽ 'കാതൽ റോജാവേ പാടി...' പ്രണയികളുടെ മനസിലേക്ക് കടലിരമ്പം സൃഷ്‌ടിച്ച നായകൻ. സിനിമയെ വെല്ലുന്ന വെല്ലുവിളികളും തിരിച്ചുവരവും ചേർന്നതാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് നിന്നും വരുന്ന ഈ നടന് പറയാനുള്ളത്. ചെന്നൈയിലും അമേരിക്കയിലും പഠിച്ച യുവാവിന് അവസരങ്ങളുടെ വാതായനം തുറന്നു കിട്ടിയത് സിനിമാ ലോകത്തു നിന്നുമാണ് (തുടർന്ന് വായിക്കുക)
 തമിഴ് ചിത്രം ദളപതിയിൽ രജനീകാന്തിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ച കണ്ണടവെച്ച വെളുത്തു മെലിഞ്ഞ യുവാവിനെ ആരും മറന്നിരിക്കാനിടയില്ല. അതായിരുന്നു അരവിന്ദ് സ്വാമി. പിന്നെ റോജയിൽ 'കാതൽ റോജാവേ പാടി...' പ്രണയികളുടെ മനസിലേക്ക് കടലിരമ്പം സൃഷ്‌ടിച്ച നായകൻ. സിനിമയെ വെല്ലുന്ന വെല്ലുവിളികളും തിരിച്ചുവരവും ചേർന്നതാണ് തമിഴ്നാട്ടിലെ കുംഭകോണത്ത് നിന്നും വരുന്ന ഈ നടന് പറയാനുള്ളത്. ചെന്നൈയിലും അമേരിക്കയിലും പഠിച്ച യുവാവിന് അവസരങ്ങളുടെ വാതായനം തുറന്നു കിട്ടിയത് സിനിമാ ലോകത്തു നിന്നുമാണ് (തുടർന്ന് വായിക്കുക)
advertisement
3/9
 ബിസിനസുകാരനായ വി.ടി. സ്വാമിയുടെയും ഭരതനാട്യം കലാകാരി വസന്തയുടെയും മകനായി പിറന്ന അരവിന്ദ് സ്വാമി, ഒരു പരസ്യചിത്രത്തിലെ പ്രകടനത്തിലൂടെ സിനിമയിലെത്തുകയായിരുന്നു. അദ്ദേഹത്തെ കണ്ടെത്തിയതാകട്ടെ, സംവിധായകൻ മണിരത്നവും. ആകർഷണീയമായ വ്യക്തിത്വവും അഭിനയ പാടവവും ഒത്തുചേർന്ന യുവാവിന് ദളപതിയിൽ അരങ്ങേറ്റത്തിന് അവസരമൊരുക്കി. ആദ്യ ചിത്രം രജനീകാന്തിനൊപ്പം
 ബിസിനസുകാരനായ വി.ടി. സ്വാമിയുടെയും ഭരതനാട്യം കലാകാരി വസന്തയുടെയും മകനായി പിറന്ന അരവിന്ദ് സ്വാമി, ഒരു പരസ്യചിത്രത്തിലെ പ്രകടനത്തിലൂടെ സിനിമയിലെത്തുകയായിരുന്നു. അദ്ദേഹത്തെ കണ്ടെത്തിയതാകട്ടെ, സംവിധായകൻ മണിരത്നവും. ആകർഷണീയമായ വ്യക്തിത്വവും അഭിനയ പാടവവും ഒത്തുചേർന്ന യുവാവിന് ദളപതിയിൽ അരങ്ങേറ്റത്തിന് അവസരമൊരുക്കി. ആദ്യ ചിത്രം രജനീകാന്തിനൊപ്പം
advertisement
4/9
 ദളപതിയിൽ രജനീകാന്തിനും മമ്മൂട്ടിക്കും ഒപ്പം അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അരവിന്ദ് സ്വാമി. ആദ്യസിനിമയിൽ തന്നെ ആ നടൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ശേഷം റിലീസ് ചെയ്ത 'റോജ'യും സൂപ്പർഹിറ്റ്. 1995ലെ 'ബോംബെ' കൂടിയായതും, അരവിന്ദ് സ്വാമി ഹിറ്റുകളിലെ ഭാഗ്യനടനായി
 ദളപതിയിൽ രജനീകാന്തിനും മമ്മൂട്ടിക്കും ഒപ്പം അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അരവിന്ദ് സ്വാമി. ആദ്യസിനിമയിൽ തന്നെ ആ നടൻ ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ശേഷം റിലീസ് ചെയ്ത 'റോജ'യും സൂപ്പർഹിറ്റ്. 1995ലെ 'ബോംബെ' കൂടിയായതും, അരവിന്ദ് സ്വാമി ഹിറ്റുകളിലെ ഭാഗ്യനടനായി
advertisement
5/9
അടുത്തടുത്ത വിജയചിത്രങ്ങൾ അരവിന്ദ് സ്വാമിയെ കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ നടന്മാരുമായി താരതമ്യം ചെയ്യാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചു. 1997ൽ 'മിൻസാര കനവ്' എന്ന സിനിമയിൽ കാജോളിനൊപ്പം അദ്ദേഹം വേഷമിട്ടു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവേ, അരവിന്ദ് സ്വാമി 1998ൽ ഹിന്ദി സിനിമയിൽ പ്രവേശിച്ചു
 അടുത്തടുത്ത വിജയചിത്രങ്ങൾ അരവിന്ദ് സ്വാമിയെ കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ നടന്മാരുമായി താരതമ്യം ചെയ്യാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചു. 1997ൽ 'മിൻസാര കനവ്' എന്ന സിനിമയിൽ കാജോളിനൊപ്പം അദ്ദേഹം വേഷമിട്ടു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവേ, അരവിന്ദ് സ്വാമി 1998ൽ ഹിന്ദി സിനിമയിൽ പ്രവേശിച്ചു
advertisement
6/9
പതിവ് തെറ്റിക്കാതെ ഈ സിനിമയും മികച്ച പ്രതികരണം നേടി. അരവിന്ദ് സ്വാമി ഒരു പാൻ ഇന്ത്യൻ അഭിനേതാവായി ഉയർന്നു. 1999ൽ 'എൻ സ്വാസ കാട്രേ' എന്ന ചിത്രം ഇറങ്ങി. എന്നാൽ ഈ സിനിമയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചു. അമിതാഭ് ബച്ചനും ഐശ്വര്യ റായിക്കും ഒപ്പം ചെയ്യേണ്ടിയിരുന്ന സിനിമ അവസാനനിമിഷം തെന്നിമാറി
 പതിവ് തെറ്റിക്കാതെ ഈ സിനിമയും മികച്ച പ്രതികരണം നേടി. അരവിന്ദ് സ്വാമി ഒരു പാൻ ഇന്ത്യൻ അഭിനേതാവായി ഉയർന്നു. 1999ൽ 'എൻ സ്വാസ കാട്രേ' എന്ന ചിത്രം ഇറങ്ങി. എന്നാൽ ഈ സിനിമയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചു. അമിതാഭ് ബച്ചനും ഐശ്വര്യ റായിക്കും ഒപ്പം ചെയ്യേണ്ടിയിരുന്ന സിനിമ അവസാനനിമിഷം തെന്നിമാറി
advertisement
7/9
2000ത്തിൽ അരവിന്ദ് സ്വാമി പിതാവിന്റെ ബിസിനസ് നോക്കിനടത്താൻ ആരംഭിച്ചു. 2005ൽ സംഭവിച്ച അപകടത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചു എന്ന് പലരും വിധിയെഴുതി. അങ്ങനെ 2000 മുതൽ 12 വർഷത്തേക്ക് അരവിന്ദ് സ്വാമി സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തു
 2000ത്തിൽ അരവിന്ദ് സ്വാമി പിതാവിന്റെ ബിസിനസ് നോക്കിനടത്താൻ ആരംഭിച്ചു. 2005ൽ സംഭവിച്ച അപകടത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു. അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചു എന്ന് പലരും വിധിയെഴുതി. അങ്ങനെ 2000 മുതൽ 12 വർഷത്തേക്ക് അരവിന്ദ് സ്വാമി സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്തു
advertisement
8/9
ഇതിനിടയിൽ അരവിന്ദ് സ്വാമി 'ടാലന്റ് മാക്സിമം' എന്ന കമ്പനി തുടങ്ങി ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഈ കമ്പനി അദ്ദേഹത്തെ മികച്ച നിലയിൽ എത്തിച്ചു. രണ്ടു വർഷം മുൻപുള്ള വിവരമനുസരിച്ച്, ഈ കമ്പനിയുടെ ആസ്തി 3,300 കോടി രൂപയാണ്
 ഇതിനിടയിൽ അരവിന്ദ് സ്വാമി 'ടാലന്റ് മാക്സിമം' എന്ന കമ്പനി തുടങ്ങി ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഈ കമ്പനി അദ്ദേഹത്തെ മികച്ച നിലയിൽ എത്തിച്ചു. രണ്ടു വർഷം മുൻപുള്ള വിവരമനുസരിച്ച്, ഈ കമ്പനിയുടെ ആസ്തി 3,300 കോടി രൂപയാണ്
advertisement
9/9
2013ൽ മണിരത്നത്തിന്റെ തന്നെ 'കടൽ' എന്ന സിനിമയിലൂടെ അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് തിരിച്ചുവന്നു. 2015ലെ 'തനി ഒരുവൻ' അദ്ദേഹത്തിന് ഒരു പുതിയ അധ്യായമായി മാറി. 'മെയ്യഴകൻ' സിനിമയും അരവിന്ദ് സ്വാമിക്ക് ശ്രദ്ധ നൽകി
 2013ൽ മണിരത്നത്തിന്റെ തന്നെ 'കടൽ' എന്ന സിനിമയിലൂടെ അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് തിരിച്ചുവന്നു. 2015ലെ 'തനി ഒരുവൻ' അദ്ദേഹത്തിന് ഒരു പുതിയ അധ്യായമായി മാറി. 'മെയ്യഴകൻ' സിനിമയും അരവിന്ദ് സ്വാമിക്ക് ശ്രദ്ധ നൽകി
advertisement
വി എം വിനുവിന് തിരിച്ചടി; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; ഹർജി ഹൈക്കോടതി തള്ളി
വി എം വിനുവിന് തിരിച്ചടി; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; ഹർജി ഹൈക്കോടതി തള്ളി
  • വി എം വിനുവിന്റെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

  • വിനുവിന് സെലിബ്രിറ്റി ആയതുകൊണ്ട് പ്രത്യേകതയില്ല, രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്ന് തന്നെയെന്ന് കോടതി.

  • വോട്ടർ ലിസ്റ്റിൽ പേര് പരിശോധിക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് കോടതി ചോദിച്ചു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement