മുംബൈ: യുഎഇയിൽ നടക്കാൻപോകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മുഖ്യ സ്പോൺസറായി വിവോയെ നിലനിർത്തും. ഐപിഎൽ ഭരണസമിതി യോഗത്തിലാണ് വിവോയെ സ്പോൺസറായി തുടരാൻ അനുവദിച്ചത്. ബിസിസിഐയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
2/ 7
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ഐപിഎൽ സ്പോൺസർഷിപ്പ് കരാറിൽ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി പ്രശ്‌നങ്ങളുണ്ടെങ്കിലും സ്‌പോൺസർഷിപ്പ് കരാർ റദ്ദാക്കുന്നത് ഗുരുതരമായ നിയമലംഘനമാകുമെന്ന വിലയിരുത്തലിലാണ് സ്പോൺസറെ നിലനിർത്താൻ തീരുമാനിച്ചത്.
3/ 7
യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായും വിവോയെ ഐപിഎൽ ടൈറ്റിൽ സ്പോൺസർമാരായി തുടരാൻ തീരുമാനിച്ചതായും ബിഎസിസിഐ വക്താവ് പറഞ്ഞു.
4/ 7
“സ്പോൺസർഷിപ്പ് കരാറിന്റെ പരിശോധനയ്ക്കും ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശവും പരിഗണിച്ചാണ് ബിസിസിഐ ഈ തീരുമാനം എടുത്തിട്ടുള്ളത്,” ഉദ്യോഗസ്ഥർ വിശദീകരിച്ചു.
5/ 7
“ഞങ്ങളുടെ ധീരരായ ജവാൻമാരുടെ രക്തസാക്ഷിത്വത്തിന് കാരണമായ അതിർത്തിയിലെ ഏറ്റുമുട്ടൽ കണക്കിലെടുത്ത്, ഐപിഎല്ലിന്റെ വിവിധ സ്പോൺസർഷിപ്പ് ഇടപാടുകൾ പുനഃപരിശോധിക്കും” ജൂൺ 19 ന് ബിസിസിഐ ഐപിഎൽ പേജിൽ നിന്ന് ട്വീറ്റ് ചെയ്തിരുന്നു.
6/ 7
ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഇത്. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരുടെ അക്രമത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
7/ 7
ഐപിഎൽ ഇത്തവണ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിൽ നടക്കും, ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് മത്സരങ്ങൾ ആരംഭിക്കും.