advertisement

റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകിയില്ല; കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു

Last Updated:
കരാറുകാരന്റെ പരാതിയിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയാണ്. (റിപ്പോർട്ട് - എസ് എസ് ശരൺ)
1/6
 തിരുവനന്തപുരം: റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകാൻ തയ്യാറാകാതിരുന്ന കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു. അരുവിക്കര - നെടുമങ്ങാട് റോഡ് നിർമാണം നടക്കുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.
തിരുവനന്തപുരം: റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകാൻ തയ്യാറാകാതിരുന്ന കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു. അരുവിക്കര - നെടുമങ്ങാട് റോഡ് നിർമാണം നടക്കുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.
advertisement
2/6
 റോഡ് നിർമാണത്തിനിടെ പിരിവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കരാറുകാരന്റെ  നേതൃത്വത്തിലുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പരാതി. എന്നാൽ, കരാറുകാരനായ നെടുമങ്ങാട് സ്വദേശി രാഹുൽ പിരിവ്‌ നൽകാൻ തയ്യാറായില്ല.
റോഡ് നിർമാണത്തിനിടെ പിരിവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കരാറുകാരന്റെ  നേതൃത്വത്തിലുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പരാതി. എന്നാൽ, കരാറുകാരനായ നെടുമങ്ങാട് സ്വദേശി രാഹുൽ പിരിവ്‌ നൽകാൻ തയ്യാറായില്ല.
advertisement
3/6
 ഇതോടെയാണ് രാഹുലിന്റെ 24 ലക്ഷം വില വരുന്ന മണ്ണുമാന്തി യന്ത്രം സാമൂഹ്യ വിരുദ്ധർ അഗ്നിക്ക് ഇരയാക്കിയത്. തിരുവനന്തപുരം അരുവിക്കരക്കു സമീപം കടമ്പനാട് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മണ്ണുമാന്തിയന്ത്രം പൂർണമായും കത്തി നശിച്ചിരുന്നു.
ഇതോടെയാണ് രാഹുലിന്റെ 24 ലക്ഷം വില വരുന്ന മണ്ണുമാന്തി യന്ത്രം സാമൂഹ്യ വിരുദ്ധർ അഗ്നിക്ക് ഇരയാക്കിയത്. തിരുവനന്തപുരം അരുവിക്കരക്കു സമീപം കടമ്പനാട് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മണ്ണുമാന്തിയന്ത്രം പൂർണമായും കത്തി നശിച്ചിരുന്നു.
advertisement
4/6
 ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പിരിവ് നൽകണമെന്ന് ആവശ്യപ്പെട്ട് സംഘം സമീപിച്ചതെന്ന് കരാറുകാരൻ ആരോപിക്കുന്നു. പണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ഭീഷണി ആരംഭിച്ചു. രണ്ടു ദിവസം മുൻപ് മണ്ണുമാന്തി യന്ത്രത്തിന്റെ 22,000 രൂപ വില വരുന്ന ഫിൽറ്റർ സംഘം അഴിച്ചുമാറ്റിയെന്ന് രാഹുൽ പരാതിപ്പെടുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പിരിവ് നൽകണമെന്ന് ആവശ്യപ്പെട്ട് സംഘം സമീപിച്ചതെന്ന് കരാറുകാരൻ ആരോപിക്കുന്നു. പണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ഭീഷണി ആരംഭിച്ചു. രണ്ടു ദിവസം മുൻപ് മണ്ണുമാന്തി യന്ത്രത്തിന്റെ 22,000 രൂപ വില വരുന്ന ഫിൽറ്റർ സംഘം അഴിച്ചുമാറ്റിയെന്ന് രാഹുൽ പരാതിപ്പെടുന്നു.
advertisement
5/6
 തുടർന്നും സംഘത്തിന്റെ ഭീഷണി വക വയ്ക്കാതെ വന്നതോടെയാണ് മണ്ണുമാന്തി യന്ത്രം കത്തിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ അരുവിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്നും സംഘത്തിന്റെ ഭീഷണി വക വയ്ക്കാതെ വന്നതോടെയാണ് മണ്ണുമാന്തി യന്ത്രം കത്തിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ അരുവിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
advertisement
6/6
 കരാറുകാരന്റെ പരാതിയിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയാണ്.
കരാറുകാരന്റെ പരാതിയിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയാണ്.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement