തനിക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെടുകയും ചെയ്തത് തരൂരാണെന്ന് ശ്രീശാന്ത് പറഞ്ഞു. അതിന് നന്ദി അറിയിക്കാനാണ് തരൂരിനെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും തരൂരിനെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞിരുന്നു.