ഇന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ രണ്ടായിരം ഒപി ഉണ്ടായിരുന്നു. കൂടാതെ എല്ലാ ബാങ്കുകളിലും പെൻഷൻകാരും എത്തിയിരുന്നു. എല്ലാവരും വാഹനങ്ങൾ വിളിച്ചാണ് എത്തിയതാണ് ഇത്രയധികം തിരക്ക് ഉണ്ടാകാൻ കാരണമെന്നാണ് പൊലീസ് നിഗമനം. മതിയായ രേഖകൾ ഇല്ലാത്തതിനാലാണ് വാഹനം കടത്തി വിടാത്തതെന്ന് പൊലീസ് പറഞ്ഞു.