ഇന്ദ്രജാലക്കാരിയായി ആരോഗ്യമന്ത്രി ; കൈയടിച്ച് കുട്ടികൾ

Last Updated:
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടലിന്റേയും ഇന്‍സുലിന്‍ പമ്പ് വിതരണത്തിന്റേയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. (റിപ്പോർട്ട്- ബി എസ് ജോയ്)
1/4
 തിരുവനന്തപുരം: അയ്യങ്കാളി ഹാളില്‍ നടന്ന 'മിഠായി കുട്ടിക്കൂട്ടം' ഒത്തുകൂടല്‍ വേദിയിലാണ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ മാജിക്കുകാരിയായത്. മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ സാന്നിധ്യത്തിലാണ് മന്ത്രി കുട്ടികള്‍ക്കായി മാജിക്ക് അവതരിപ്പിച്ചത്. രണ്ട് വലിയ കപ്പുകളാണ് മാജിക്കിനായി ഉപയോഗിച്ചത്. ഒരു കപ്പില്‍ നിറയെ പഞ്ചസാരയും മറ്റൊരു ശൂന്യമായ കപ്പുമാണ് ഉപയോഗിച്ചത്. ഇത് അടുത്ത് കാണാനായി മുഹമ്മദ് നസീം, അനൂജ, ജനീബ്, ആദര്‍ശ്, ഹരിദേവ് സ്‌നേഹ, ആമിന എന്നീ കുട്ടികള്‍ മന്ത്രിക്കൊപ്പം ചേര്‍ന്നു.
തിരുവനന്തപുരം: അയ്യങ്കാളി ഹാളില്‍ നടന്ന 'മിഠായി കുട്ടിക്കൂട്ടം' ഒത്തുകൂടല്‍ വേദിയിലാണ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ മാജിക്കുകാരിയായത്. മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ സാന്നിധ്യത്തിലാണ് മന്ത്രി കുട്ടികള്‍ക്കായി മാജിക്ക് അവതരിപ്പിച്ചത്. രണ്ട് വലിയ കപ്പുകളാണ് മാജിക്കിനായി ഉപയോഗിച്ചത്. ഒരു കപ്പില്‍ നിറയെ പഞ്ചസാരയും മറ്റൊരു ശൂന്യമായ കപ്പുമാണ് ഉപയോഗിച്ചത്. ഇത് അടുത്ത് കാണാനായി മുഹമ്മദ് നസീം, അനൂജ, ജനീബ്, ആദര്‍ശ്, ഹരിദേവ് സ്‌നേഹ, ആമിന എന്നീ കുട്ടികള്‍ മന്ത്രിക്കൊപ്പം ചേര്‍ന്നു.
advertisement
2/4
 പഞ്ചസാര നിറഞ്ഞ കപ്പ് ശൂന്യമായ കപ്പ് കൊണ്ട് മന്ത്രി അടച്ചു വച്ചു. ഇനിയെന്തുണ്ടാകുമെന്ന ആകാംക്ഷ എല്ലാവരിലുമുണ്ടായി. പഠിപ്പിച്ച മാജിക് ശരിയായി വരുമോയെന്ന ആശങ്ക മജീഷ്യന്‍ മുതുകാടിനും ഉദ്യോഗസ്ഥര്‍ക്കുമുണ്ടായി. ഒരു നിമിഷം നിശബ്ദത നിറഞ്ഞ വേദി. എന്നാല്‍ ഒരാശങ്കയ്ക്കും വഴി നല്‍കാതെ മന്ത്രി ചെറിയ ചിരിയോടെ അടച്ചു വച്ച കപ്പ് എടുത്തു. കപ്പ് നിറയെ മിഠായി. നിശബ്ദത വലിയ കയ്യടിയായി മാറി. കുട്ടികള്‍ക്കും മുതുകാടിനും ഉദ്യോഗസ്ഥര്‍ക്കും സന്തോഷം. പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ വിഷമാണ്. പഞ്ചസാര ശരീരത്തിന് വളരെ ദോഷം ചെയ്യും. അതിനാല്‍ പഞ്ചസാര ഉപേക്ഷിച്ച് എല്ലാവരും മിഠായി പദ്ധതി ഏറ്റെടുക്കണം. അതിനാലാണ് ഈ തീം തെരഞ്ഞെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.മുഴുവന്‍ പ്രമേഹ രോഗികളായ കുട്ടികളേയും കണ്ടെത്തി ചികിത്സിക്കുകയാണ് മിഠായി പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പഞ്ചസാര നിറഞ്ഞ കപ്പ് ശൂന്യമായ കപ്പ് കൊണ്ട് മന്ത്രി അടച്ചു വച്ചു. ഇനിയെന്തുണ്ടാകുമെന്ന ആകാംക്ഷ എല്ലാവരിലുമുണ്ടായി. പഠിപ്പിച്ച മാജിക് ശരിയായി വരുമോയെന്ന ആശങ്ക മജീഷ്യന്‍ മുതുകാടിനും ഉദ്യോഗസ്ഥര്‍ക്കുമുണ്ടായി. ഒരു നിമിഷം നിശബ്ദത നിറഞ്ഞ വേദി. എന്നാല്‍ ഒരാശങ്കയ്ക്കും വഴി നല്‍കാതെ മന്ത്രി ചെറിയ ചിരിയോടെ അടച്ചു വച്ച കപ്പ് എടുത്തു. കപ്പ് നിറയെ മിഠായി. നിശബ്ദത വലിയ കയ്യടിയായി മാറി. കുട്ടികള്‍ക്കും മുതുകാടിനും ഉദ്യോഗസ്ഥര്‍ക്കും സന്തോഷം. പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍ വിഷമാണ്. പഞ്ചസാര ശരീരത്തിന് വളരെ ദോഷം ചെയ്യും. അതിനാല്‍ പഞ്ചസാര ഉപേക്ഷിച്ച് എല്ലാവരും മിഠായി പദ്ധതി ഏറ്റെടുക്കണം. അതിനാലാണ് ഈ തീം തെരഞ്ഞെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.മുഴുവന്‍ പ്രമേഹ രോഗികളായ കുട്ടികളേയും കണ്ടെത്തി ചികിത്സിക്കുകയാണ് മിഠായി പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
advertisement
3/4
 സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്നതാണ് മിഠായി പദ്ധതി . എല്ലാ ജില്ലകളിലും മിഠായി സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് മിഠായി സെന്ററുകളുള്ളത്. ഇത് വ്യാപിപ്പിച്ച് കണ്ണൂര്‍, എറണാകുളം മെഡിക്കല്‍ കോളേജുകളിലും കൊല്ലം കൊട്ടാരക്കര ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, വയനാട് കല്‍പ്പറ്റ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് കഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കുമാണ് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടലിന്റേയും ഇന്‍സുലിന്‍ പമ്പ് വിതരണത്തിന്റേയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്നതാണ് മിഠായി പദ്ധതി . എല്ലാ ജില്ലകളിലും മിഠായി സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് മിഠായി സെന്ററുകളുള്ളത്. ഇത് വ്യാപിപ്പിച്ച് കണ്ണൂര്‍, എറണാകുളം മെഡിക്കല്‍ കോളേജുകളിലും കൊല്ലം കൊട്ടാരക്കര ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, വയനാട് കല്‍പ്പറ്റ ജില്ലാ ആശുപത്രി, കാസര്‍ഗോഡ് കഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കുമാണ് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടലിന്റേയും ഇന്‍സുലിന്‍ പമ്പ് വിതരണത്തിന്റേയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
advertisement
4/4
 പ്രമേഹത്തിന്റെ പിടിയില്‍പ്പെട്ട് വലഞ്ഞ നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ മിഠായി പദ്ധതി ആശ്വാസമായത്. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ്, തുടങ്ങിവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ഭക്ഷണകാര്യ ഉപദേശങ്ങളും പരിചയവും നല്‍കുന്ന പദ്ധതിയാണ് മിഠായി. ആറ് ഘട്ടമായി കുട്ടികള്‍ക്ക് കൗണ്‍സിലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റും ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്. മിഠായി പദ്ധതിയിലൂടെ ജീവിതത്തിലേക്ക് കളിചിരിയുമായി തിരികെയെത്തിയ 400ഓളം കുട്ടികളാണ് അയ്യങ്കാളി ഹാളി‌‍ൽ ഒത്തുകൂടിയത്.
പ്രമേഹത്തിന്റെ പിടിയില്‍പ്പെട്ട് വലഞ്ഞ നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ മിഠായി പദ്ധതി ആശ്വാസമായത്. ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ്, തുടങ്ങിവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ഭക്ഷണകാര്യ ഉപദേശങ്ങളും പരിചയവും നല്‍കുന്ന പദ്ധതിയാണ് മിഠായി. ആറ് ഘട്ടമായി കുട്ടികള്‍ക്ക് കൗണ്‍സിലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റും ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്. മിഠായി പദ്ധതിയിലൂടെ ജീവിതത്തിലേക്ക് കളിചിരിയുമായി തിരികെയെത്തിയ 400ഓളം കുട്ടികളാണ് അയ്യങ്കാളി ഹാളി‌‍ൽ ഒത്തുകൂടിയത്.
advertisement
സ്കൂൾ പരിസരത്തെ പാമ്പുകടി തടയാൻ സുരക്ഷാ മാർഗരേഖ; ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് നിർദേശം
സ്കൂൾ പരിസരത്തെ പാമ്പുകടി തടയാൻ സുരക്ഷാ മാർഗരേഖ; ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് നിർദേശം
  • സ്കൂൾ പരിസരങ്ങളിൽ പാമ്പ് കയറുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശം.

  • കുട്ടികളുടെ ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് സുരക്ഷാ മാർഗരേഖയിൽ പറയുന്നു.

  • പാമ്പുകടി ചികിത്സയ്ക്ക് കൂടുതൽ ആന്റിവെനം തയാറാക്കാൻ പഠനം വേണമെന്ന് ചീഫ് സെക്രട്ടറി.

View All
advertisement