ചാലിയാറിനെ നിറച്ച് പ്രളയ ശേഷിപ്പുകൾ; ഈ മഴക്കാലത്തും ദുരന്ത ഭീതിയിൽ നാട്ടുകാർ

Last Updated:
പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
1/8
 മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും ചാലിയാറിൽ കഴിഞ്ഞ പ്രളയത്തിന്റ്‌ ശേഷിപ്പുകൾ നീക്കം ചെയ്തിട്ടില്ല. ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺതിട്ടകളും, വൻ മരങ്ങളും പാറക്കല്ലുകളും പുഴയിൽ നിറഞ്ഞു കിടക്കുകയാണ്.
മഴക്കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും ചാലിയാറിൽ കഴിഞ്ഞ പ്രളയത്തിന്റ്‌ ശേഷിപ്പുകൾ നീക്കം ചെയ്തിട്ടില്ല. ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന മൺതിട്ടകളും, വൻ മരങ്ങളും പാറക്കല്ലുകളും പുഴയിൽ നിറഞ്ഞു കിടക്കുകയാണ്.
advertisement
2/8
 ഇതിനായി ആവശ്യപ്പെട്ട  ഫണ്ട് സർക്കാരിൽ നിന്നും ലഭിക്കാത്തതാണ് പ്രശ്നം. ചാലിയാർ മലപ്പുറം ജില്ലയിൽ ഒഴുകി തുടങ്ങുന്ന ഇരുട്ടുകുത്തി മുതൽ പുഴയിൽ വൻ മരങ്ങളും ഭീമൻ പാറകളും മൺതിട്ടകളും നിറഞ്ഞിരിക്കുകയാണ്.
ഇതിനായി ആവശ്യപ്പെട്ട  ഫണ്ട് സർക്കാരിൽ നിന്നും ലഭിക്കാത്തതാണ് പ്രശ്നം. ചാലിയാർ മലപ്പുറം ജില്ലയിൽ ഒഴുകി തുടങ്ങുന്ന ഇരുട്ടുകുത്തി മുതൽ പുഴയിൽ വൻ മരങ്ങളും ഭീമൻ പാറകളും മൺതിട്ടകളും നിറഞ്ഞിരിക്കുകയാണ്.
advertisement
3/8
 പുഴ നിറഞ്ഞ് കര കയറാൻ ഏറെ മഴയൊന്നും  പെയ്യേണ്ട. പഞ്ചായത്തുകൾ ഇവ നീക്കം ചെയ്യാൻ നടപടി എടുക്കാത്ത സാഹചര്യത്തിൽ ജില്ല കളക്ടർ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനാണ് ചുമതല നൽകിയത്.
പുഴ നിറഞ്ഞ് കര കയറാൻ ഏറെ മഴയൊന്നും  പെയ്യേണ്ട. പഞ്ചായത്തുകൾ ഇവ നീക്കം ചെയ്യാൻ നടപടി എടുക്കാത്ത സാഹചര്യത്തിൽ ജില്ല കളക്ടർ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനാണ് ചുമതല നൽകിയത്.
advertisement
4/8
 പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
പ്രളയം ഏറ്റവും അധികം നഷ്ടമുണ്ടക്കിയ പോത്തുകല്ല്, മൂത്തേടം, ചുങ്കത്തറ, ചാലിയാർ പഞ്ചായത്തുകളിലാണ് അടിയന്തിരമായി പ്രവർത്തനം നടത്തേണ്ടത്.
advertisement
5/8
 ഒരുകോടി 30 ലക്ഷം രൂപ ചെലവ് വരുന്ന ഒരു പ്രോജക്ട് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് നൽകി.
ഒരുകോടി 30 ലക്ഷം രൂപ ചെലവ് വരുന്ന ഒരു പ്രോജക്ട് റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് നൽകി.
advertisement
6/8
 മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഫണ്ട് പാസായിട്ടില്ല. മരങ്ങളും മണ്ണും പാറയും പുഴയിൽ നിന്നും മാറ്റാൻ മാത്രമാണ് പദ്ധതി. എത്ര വേഗത്തിൽ പ്രവൃത്തി തുടങ്ങിയാലും ചുരുങ്ങിയത് 2 മാസമെങ്കിലും എടുക്കും.
മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഫണ്ട് പാസായിട്ടില്ല. മരങ്ങളും മണ്ണും പാറയും പുഴയിൽ നിന്നും മാറ്റാൻ മാത്രമാണ് പദ്ധതി. എത്ര വേഗത്തിൽ പ്രവൃത്തി തുടങ്ങിയാലും ചുരുങ്ങിയത് 2 മാസമെങ്കിലും എടുക്കും.
advertisement
7/8
 കഴിഞ്ഞ തവണ പുഴ നിറഞ്ഞൊഴുകിയ മേഖലയിൽ നിന്നും തടസങ്ങൾ നീക്കിയില്ലെങ്കിൽ ഇത്തവണ പുഴ കഴിഞ്ഞ വർഷത്തേക്കാൾ ദുരിതം തീർക്കും.
കഴിഞ്ഞ തവണ പുഴ നിറഞ്ഞൊഴുകിയ മേഖലയിൽ നിന്നും തടസങ്ങൾ നീക്കിയില്ലെങ്കിൽ ഇത്തവണ പുഴ കഴിഞ്ഞ വർഷത്തേക്കാൾ ദുരിതം തീർക്കും.
advertisement
8/8
 മഴ പെയ്ത് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും സർക്കാർ തുടരുന്ന  അലംഭാവത്തിന് വലിയ വില നൽകേണ്ടി വരും.
മഴ പെയ്ത് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോഴും സർക്കാർ തുടരുന്ന  അലംഭാവത്തിന് വലിയ വില നൽകേണ്ടി വരും.
advertisement
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക കൃത്രിമം ആരോപണങ്ങള്‍ തള്ളി.

  • വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാനാകില്ലെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

  • അലന്ദ് മണ്ഡലത്തിലെ വോട്ട് നീക്കം വിവാദത്തെക്കുറിച്ച് ഇസിഐ വിശദീകരണം നല്‍കി.

View All
advertisement