Ashes 2nd Test: സ്റ്റോക്‌സിന്റെ സെഞ്ചുറിയും രക്ഷിച്ചില്ല; രണ്ടാം ആഷസ് ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം

Last Updated:
371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 327 റണ്‍സിന് ഓള്‍ ഔട്ടായി
1/10
Australia won the second Ashes Test at Lord's on Sunday by 43 runs despite a stunning century from England captain Ben Stokes
2023 ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 43 റണ്‍സിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 327 റണ്‍സിന് ഓള്‍ ഔട്ടായി.  (AP Photo)
advertisement
2/10
Stokes made a remarkable 155 before he was dismissed with England 70 runs shy of a steep target of 371.
നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ചുറിയ്ക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 416, 279. ഇംഗ്ലണ്ട്: 325, 327. (AP Photo)
advertisement
3/10
It was the dismissal of Bairstow shortly before lunch on the last day that riled the England team and the crowd alike.
നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി വേണ്ടി മികച്ച തുടക്കമാണ് സ്റ്റോക്സും ബെന്‍ ഡക്കറ്റും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 177ല്‍ എത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് ക്യാമ്പില്‍ പ്രതീക്ഷ പരന്നു. (AP Photo)
advertisement
4/10
Bairstow fell in bizarre fashion when he wandered out of his ground after ducking a Cameron Green bouncer
എന്നാല്‍ ഈ നിര്‍ണായകമായ കൂട്ടുകെട്ട് ഹെയ്‌സല്‍വുഡ് പൊളിച്ചു. 83 റണ്‍സെടുത്ത ഡക്കറ്റിനെ ഹെയ്‌സല്‍വുഡ് അലക്‌സ് ക്യാരിയുടെ കൈയിലെത്തിച്ചു. സ്റ്റോക്‌സിനൊപ്പം അഞ്ചാം വിക്കറ്റില്‍ 132 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഡക്കറ്റ് ക്രീസ് വിട്ടത്.  (AP Photo)
advertisement
5/10
A quick-thinking wicketkeeper Alex Carey under-armed the ball onto the stumps.
ഡക്കറ്റ് പോയശേഷം ആക്രമിച്ച് കളിച്ച സ്റ്റോക്‌സ് തകര്‍ത്തടിച്ചു. ഡക്കറ്റിന് പകരം വന്ന ജോണി ബെയര്‍സ്‌റ്റോ 10 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ റണ്‍ ഔട്ടായത് കളിയുടെ ഗതി മാറ്റിമറിച്ചു. ഇതോടെ ഓസ്‌ട്രേലിയ വിജയപ്രതീക്ഷ നിലനിര്‍ത്തി.  (AP Photo)
advertisement
6/10
Stokes, then on 62, hit out and on 77 he slammed a fierce pull back at Cummins which the fast bowler dropped.
എന്നാല്‍ സ്റ്റോക്‌സ് അനായാസം ബാറ്റുചെയ്തു. പിന്നാലെവന്ന ബ്രോഡിനെ കൂട്ടുപിടിച്ച് താരം സെഞ്ചുറി തികച്ചു. ഒപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 108 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചത്. അതില്‍ 93 റണ്‍സും സ്റ്റോക്‌സിന്റെതായിരുന്നു. (AP Photo)
advertisement
7/10
Australia were without Nathan Lyon after the off-spinner, who had limped out to bat at No 11 on Saturday
എന്നാല്‍ ടീം സ്‌കോര്‍ 301ല്‍ നില്‍ക്കേ സ്‌റ്റോക്‌സ് പുറത്തായി. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ താരം ക്യാരിയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. (AP Photo)
advertisement
8/10
Stokes fell when he skyed Hazlewood to Carey to end a 214-ball innings including nine fours and nine sixes
214 പന്തുകളില്‍ നിന്ന് ഒന്‍പത് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 155 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. ഇതോടെ ഇംഗ്ലണ്ട് തകര്‍ന്നു.  (AP Photo)
advertisement
9/10
Ollie Robinson and Broad, who had helped Stokes add 108, fell in quick succession to leave England on the brink of defeat
പിന്നാലെ ബ്രോഡ് (11), ഒലി റോബിന്‍സണ്‍ (1), ജോഷ് ടങ് (19) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്‌ട്രേലിയ വിജയത്തിലക്ക് എത്തി. (AP Photo)
advertisement
10/10
Last man James Anderson was then hit on the helmet by a Starc bouncer before the express quick bowled Josh Tongue to end the match
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മൂന്ന്‌ വീതം വിക്കറ്റുകള്‍ വീഴ്ത്തി. (AP Photo)
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement