പാകിസ്താൻ-കനേഡിയൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ താരെക് ഫതായുടെ വാചകങ്ങളായിരുന്നു തേജസ്വി ട്വീറ്റിൽ കുറിച്ചത്. '95% അറബ് സ്ത്രീകളും കഴിഞ്ഞ നൂറുകണക്കിന് വര്‍ഷങ്ങളായി ഒരു തവണ പോലും രതിമൂർച്ഛ അനുഭവിച്ചിട്ടില്ല! ശാരീരിക ബന്ധത്തിലൂടെ എല്ലാ അമ്മമാരും കുട്ടികളെ ജനിപ്പിച്ചു സ്നേഹത്തിലൂടെയല്ല..' താരെക് ഫതായെ ടാഗ് ചെയ്തായിരുന്നു അദ്ദേഹത്തിന്‍റെ വാചകം തേജസ്വി ട്വീറ്റ് ചെയ്തത്.
BEST PERFORMING STORIES:ബാർബർ ഷോപ്പ് തുറക്കില്ല; ഹോട്ടലിലിരുന്ന് കഴിക്കാനുമാകില്ല: ലോക്ക് ഡൗണ്‍ ഇളവുകൾ തിരുത്തി കേരളം [NEWS]Lockdown ഇളവ്; ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]ലോക്ക് ഡൗൺ ലംഘിച്ച് മതപണ്ഡിതന്റെ സംസ്കാര ചടങ്ങിനെത്തിയത് ഒരുലക്ഷത്തോളം പേർ; കോവിഡ് വ്യാപന ഭീതിയിൽ ബംഗ്ലാദേശ് [NEWS]
advertisement
ഈ ട്വീറ്റ് ഇപ്പോൾ ഉയര്‍ന്ന് വന്ന് വിവാദമായിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിച്ച തേജസ്വി പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും ഇത് 130 കോടി ഇന്ത്യക്കാര്‍ക്കും അപമാനമാണെന്നാണ് ചിലരുടെ പ്രതികരണം. ഇത്തരം പ്രസ്താവനയുടെ പേരിൽ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
അറബ് സ്ത്രീകളെ അപമാനിച്ച് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകന്റെ ട്വിറ്റർ ഇപ്പോഴും ആക്ടീവ് ആയിരിക്കുന്നതിൽ അതിശയം എന്നാണ് കുവൈറ്റിൽ നിന്നുള്ള ഒരു അഭിഭാഷകൻ പ്രതികരിച്ചത്. ട്വിറ്റർ പോളിസികൾക്ക് എതിരല്ലേ ഈ പ്രസ്താവനയെന്നും എത്രയും വേഗം നടപടിയെടുക്കണമെന്നും ഇയാൾ ട്വിറ്ററിൽ കുറിച്ചു.
ഗൾഫ് രാജ്യങ്ങളില്‍ നിന്നും എംപിക്കെതിരെ വിമര്‍ശനം ശക്തമാണ്. തേജസ്വിയെ എത്രയും വേഗം പാർട്ടിയിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും പുറത്താക്കണമെന്നാണ് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ചിലർ ആവശ്യപ്പെടുന്നത്.