രാത്രി 11 മണിയോടെ ടി വി കണ്ടുകൊണ്ടിരുന്ന ഭാര്യ മുകളിൽ ശബ്ദം കേൾക്കുകയും ആരോ അതിക്രമിച്ചു കടന്നിരിക്കാമെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റീവ് ശബ്ദത്തിന്റെ ഉറവിടം എന്താണെന്നറിയാൻ ഒരു തോക്കുമായി മുകളിലേക്ക് പോയി. ഒരു ഏറ്റുമുട്ടൽ പ്രതീക്ഷിച്ചു മുകളിലെത്തിയ സ്റ്റീവ് കുളികഴിഞ്ഞ് ടവൽ ധരിച്ച് പടിക്കെട്ടിന് സമീപം നിൽക്കുന്ന കവർച്ചക്കാരനെയാണ് കണ്ടതെന്ന് എൽ എ ഡി ബൈബിൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
കവർച്ചാശ്രമം നടത്തിയ ആളുടെ പേര് കരോള ടിയാഗോ ഫ്രയ്റ്റസ് എന്നാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വാതിലിലെ ഗ്ലാസ് പാനൽ തകർത്താകാം പ്രതി വീട്ടിനുള്ളിലേക്ക് കടന്നതെന്ന് സി എൻ എന്നിനോട് സംസാരിക്കവെ സ്റ്റീവ് പറഞ്ഞു. "സംശയാസ്പദമായ ശബ്ദം കേട്ടയുടനെ ഭാര്യ തോക്കെടുക്കാനും മുകളിലേക്ക് ചെന്ന് നോക്കാനും ആവശ്യപ്പെട്ടു. വേഗത്തിൽ തോക്കിൽ ഉണ്ടകൾ നിറച്ച് ഞാൻ പടിക്കെട്ട് കയറി മുകളിലേക്ക് ചെന്ന്. ആ സമയത്താണ് ഒരു ടവൽ മാത്രം ധരിച്ച് അദ്ദേഹം പടിയിറങ്ങുന്നത് കണ്ടത്. അത് യാഥാർഥ്യമാണെന്ന് തിരിച്ചറിയാൻ തന്നെ സമയമെടുത്തു", സ്റ്റീവ് പ്രതികരിച്ചു. പോലീസ് എത്തുന്നത് വരെ സ്റ്റീവ് കവർച്ചക്കാരനെ തോക്കിൻ മുനയിൽ നിർത്തുകയായിരുന്നു. 25 വയസുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Also Read വാക്സിൻ എടുത്താൽ മൊബൈൽ റീ ചാർജ് സൗജന്യം; വ്യത്യസ്ത വാഗ്ദാനവുമായി എംഎൽഎ
ഞെട്ടലുണ്ടാക്കുന്നതും അതേ സമയം വിചിത്രമായി തോന്നുന്നതുമായ നിരവധി കവർച്ചാ ശ്രമങ്ങൾ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് തായ്‌ലൻഡിലെ ഒരു വീട്ടിൽ മോഷണം നടത്താനായി അതിക്രമിച്ച് കടന്ന വ്യക്തി ക്ഷീണം മൂലം തളർന്ന് കിടന്നുറങ്ങിപ്പോയ സംഭവം ഉണ്ടായി. ദൗർഭാഗ്യമെന്നു പറയട്ടെ, ആ വീട് ഒരു പോലീസ് ഉദ്യോഗസ്ഥന്റേതു കൂടിയായിരുന്നു. അദ്ദേഹം ഭവനഭേദകനെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തുകയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യയിലും കഴിഞ്ഞ വർഷം സമാനമായൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ആന്ധ്രപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ കവർച്ചാ ശ്രമത്തിനിടെ ഒരു മോഷ്ടാവ് എ സി മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.
Also Read ടച്ചിങ്സിൽ എലി പിടിച്ചു ! തപാലിൽ സുഹൃത്തിന് അയച്ച മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു
വീട്ടിൽ സൂക്ഷിച്ച പണം കണ്ടെത്തിയെങ്കിലും മുറിയിൽ എ സി പ്രവർത്തിക്കുന്നത് കണ്ടപ്പോൾ ആ തണുപ്പിൽ മയങ്ങാതിരിക്കാൻ ആ കവർച്ചക്കാരന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കൂർക്കം വലി കേട്ട് ഉണർന്ന വീട്ടുടമസ്ഥൻ പിന്നീട് പോലീസിനെ വിളിക്കുകയായിരുന്നു.
Keywords:
News Link:
