മരം കടത്തിയത് തെരഞ്ഞെടുപ്പിന് പണമുണ്ടാക്കാന്‍; പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം പോയതെന്ന് സി.പി.എമ്മും സി.പി.ഐയും പറയണം: കെ.സുരേന്ദ്രന്‍

Last Updated:

ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്നും സുരേന്ദ്രന്‍

കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ
തിരുവനന്തപുരം:  വയനാട് മുട്ടിൽ നിന്നുൾപ്പെടെ മരം വെട്ടി കടത്തിയ സംഭവത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും എതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ്  മരം വെട്ടി കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എന്തിനാണ് പിന്നീട് നിര്‍ത്തിക്കളഞ്ഞത്. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ കോടികളുടെ  മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വിവാദമുണ്ടായപ്പോള്‍ ഒരു ഐ.ജിയെ വെച്ച് അന്വേഷിക്കുന്നു. ഇത് അന്വേഷണമല്ല, അന്വേഷണ നാടകമാണ്. ശരിയായ അന്വേഷണം നടത്തിയാല്‍ പിടിക്കപ്പെടുന്നത് ഏതാനും ചില ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കില്ല, ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പോലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയത്. പച്ചക്കറി വാങ്ങാന്‍ സത്യവാങ്മൂലം  വേണ്ട സമയത്താണ് കോടാനു കോടി രൂപയുടെ  മരങ്ങളുമായി ലോറി എറണാകുളം വരെ എത്തിയത്. സി.പി.ഐയും സി.പി.എമ്മും വിഷയത്തില്‍ കാര്യമായി ഒന്നും ജനങ്ങള്‍ക്ക്  മനസ്സിലാകുന്ന തരത്തില്‍ പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
കര്‍ഷകരെ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് സംരക്ഷിത മരങ്ങളാണ് വെട്ടി മുറിച്ചത്. സി.പി.എമ്മും സി.പി.ഐയും പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം  പോയതെന്നാണ് പറയേണ്ടത്. പണം എങ്ങോട്ടാണ് പോയതെന്നാണ് കണ്ടെത്തേണ്ടത്. ഇതാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. വനം വകുപ്പ് ഒരു ചര്‍ച്ച പോലും നടത്താതെ എന്‍.സി.പിക്ക് വിട്ടുകൊടുത്തത് ഈ വനം കൊള്ളയെ  കുറിച്ച് അറിയാവുന്നത് കൊണ്ടാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
advertisement

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിൽ നിർമിച്ചത്

കൊല്ലം: പത്തനാപുരം പാടത്ത് ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടകവസ്തുക്കൾ ലഭിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട് തിരുച്ചിയിലെ സ്വകാര്യ കമ്പനിയിൽ ആണെന്ന് തിരിച്ചറിഞ്ഞു. സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച് മൂന്നാഴ്ച പിന്നിട്ടതായാണ് നിഗമനം. കേസിൽ പൊലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന തുടരുകയാണ്.
advertisement
ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട് തിരുച്ചിയിലെ വെട്രിവേൽ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൺ 90 എന്ന ബ്രാൻഡ് ജലാറ്റിൻ സ്റ്റിക്ക് ആണ് കണ്ടെത്തിയത്. ഡിറ്റനേറ്ററുകൾ ഉഗ്രസ്ഫോടനത്തിന് ഉപയോഗിക്കാൻ കഴിയാത്തവയാണ്. എന്നാൽ നോൺ ഇലക്ട്രിക് വിഭാഗത്തിൽ ഉൾപ്പെടുന്ന ഡിറ്റനേറ്റർ ബോംബ് നിർമാണം പരിശീലിപ്പിക്കാൻ ഉപയോഗിച്ചത് ആണെന്ന് കരുതുന്നു.
advertisement
ജലാറ്റിൻ സ്റ്റിക്കിൽ ബാച്ച് നമ്പർ ഇല്ലാത്തതിനാൽ ആർക്കാണ് വിറ്റത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ജനുവരിയിൽ കൊല്ലം പത്തനംതിട്ട അതിർത്തി കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നതായാണ് വിവരം. കാട്ടിനുള്ളിൽ തട്ടാക്കുടി കേന്ദ്രീകരിച്ച് ആയുധപരിശീലനം ഉൾപ്പെടെയുള്ള ക്യാമ്പ് നടന്നതായാണ് കരുതുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ക്യാമ്പിൽ പങ്കെടുത്തതായും സൂചനയുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇതുസംബന്ധിച്ച സംസ്ഥാന പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
advertisement
അതേ സമയം ഇവിടെ നിന്നു ലഭിച്ച ഡിറ്റണേറ്റർ നോൺ ഇലക്ട്രിക്കൽ വിഭാഗത്തിൽ പെടുന്നതാണ്. ഒപ്പം ലഭിച്ച ബാറ്ററികൾ ഉപയോഗിച്ച് സ്ഫോടനം നടത്താൻ കഴിയില്ലെന്നെരിക്കെ മറ്റൊരു നിഗമനവും എടിഎസിനുണ്ട്. പാറപൊട്ടിക്കുന്നതിനും മൃഗവേട്ടക്കും ഇപ്പോൾ കണ്ടെത്തിയതുപോലുള്ള സമാനമായ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അങ്ങനെയെങ്കിൽ മറ്റാരെങ്കിലും ആണോ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ചത്, എന്തെങ്കിലും മുന്നറിയിപ്പ് നൽകാനാണോ, ബോധപൂർവ്വം സമാധാന അന്തരീക്ഷം തകർക്കാനാണൊ തുടങ്ങിയ ചോദ്യങ്ങളും ഉണ്ട്.
ബാറ്ററികളിലെ തുരുമ്പിന്റെ സാന്ദ്രത, സ്ഫോടക വസ്തുക്കളുടെ സമീപത്തെ പുല്ലുകളുടെ വളർച്ച തുടങിയവ പരിശോധിച്ചാണ് ഇവ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പായിരിക്കാമെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിചേർന്നത്. കേരള വനം വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലെ 10.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കശുമാവിൻ തോട്ടമാകെ പരിശോധിക്കാനാണ് തീരുമാനം. പൊലീസ്, വനംവകുപ്പ് സംയുക്ത റെയിഡ് തുടരും. എ ടി എസ് ഉദ്യോഗസ്ഥർ സമീപ പ്രദേശത്തുള്ളവരെ കണ്ട് അന്വേഷണം നടത്തി. പാടം മേഖലയിലെ കഴിഞ്ഞ ഒരു വർഷം മുതലുള്ള ഫോൺകോളുകളും പരിശോധിച്ചു വരുന്നു. തമിഴ്നാട് ക്യുബ്രാഞ്ച് സംഘം ഇന്നലേയും സ്ഥലത്ത് എത്തിയതായി വിവരമുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരം കടത്തിയത് തെരഞ്ഞെടുപ്പിന് പണമുണ്ടാക്കാന്‍; പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം പോയതെന്ന് സി.പി.എമ്മും സി.പി.ഐയും പറയണം: കെ.സുരേന്ദ്രന്‍
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement