തൃശൂർ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടക്കുന്നത്. യാത്രക്കാരിയായ പെൺകുട്ടിയുടെ അടുത്ത് വന്നിരിക്കുകയായിരുന്നു പ്രതിയായ കോഴിക്കോട് സ്വദേശി സവാദ്. പെൺകുട്ടിയുടെ ദേഹത്ത് കൈ കൊണ്ട് ഉരസുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഉടൻ തന്നെ പെൺകുട്ടി ബഹളം വച്ചു. പിന്നാലെയാണ് കണ്ടക്ടറായ പ്രദീപ് അടുത്തെത്തി.
പെൺകുട്ടിയോട് പരാതിയുണ്ടോയെന്ന് ചോദിക്കുകയും യുവാവിനെ പൊലീസിൽ ഏൽപ്പിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പ്രതി തന്ത്രപരമായി ബസിൽ നിന്ന് ചാടിയിറങ്ങി പ്രദീപിനെ തട്ടിമാറ്റി ഓടുകയായിരുന്നു.
advertisement
നെടുമ്പാശേരി കുറ്റിപ്പുഴ സ്വദേശിയായ അൻപതുകാരനായ കെ കെ പ്രദീപ് കെ കെ പതിനെട്ട് വർഷമായി കെഎസ്ആർടിസി ജീവനക്കാരനാണ്. സിപിഎം പറവൂർ കുന്നുകര ജെബിഎസ് ബ്രാഞ്ചിന്റെ സെക്രട്ടറിയും കെ എസ് ആർ ടി സി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവുമാണ് പ്രദീപ്. ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം.
Also Read-‘തൊട്ടുരുമ്മി ലൈംഗിക ചേഷ്ട’; KSRTC ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്‍കി കൂടെ നിന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുവെന്നും ബസില്‍ വെച്ച് മോശമനുഭവമുണ്ടായതിനെ തുടര്‍ന്ന് ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയോട് “നിങ്ങള്‍ക്ക് പരാതിയുണ്ടോ..” എന്ന് ചോദിക്കുകയും പരാതിയുണ്ടെന്ന് പെൺകുട്ടി പറഞ്ഞതോടെ ”ഡോർ തുറക്കേണ്ട” എന്ന് ഡ്രൈവറോട് പറയുകയും ആര്‍ജ്ജവത്തോടെ ഇടപെടുകയും ചെയ്ത കെ എസ് ആര്‍ ടി സി കണ്ടക്ടർ കൈയടി അര്‍ഹിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.