Also Read ഇതാണ് 'ബാർക്കിംഗ്' സെൻസർ; യജമാനന്റെ കാർ പാർക്ക് ചെയ്യാൻ സഹായിച്ച് നായ
തന്റെ പത്ത് വയസിലാണ് ജാക്ക് ആദ്യമായി ഒരു അക്വേറിയം സന്ദർശിക്കുന്നത്. അന്ന് അവിടെ നിന്ന് ഒരു ഗോൾഡ്‌ഫിഷുമായി മടങ്ങിയ ജാക്കിന് പിന്നീട് മീനുകൾ ജീവനായി മാറുകയായിരുന്നു. അതിനു ശേഷം സമുദ്രത്തിലെ ജീവികളും അവരുടെ ജീവിതവും ജാക്കിന് വളരെ പ്രിയപ്പെട്ട വിഷയമായി മാറി. നോട്ടിങ്ഹാമിലെ തന്റെ സ്വന്തം വീട്ടിൽ ഈ പടുകൂറ്റൻ അക്വേറിയം ഒരുക്കാൻ ജാക്കിന് ചെലവായത് ഏതാണ്ട് 20 ലക്ഷത്തോളം രൂപയാണ്. 7 അടി താഴ്ചയിൽ നിർമിച്ചിട്ടുള്ള ടാങ്കിന് പുറമെ രണ്ട് ടാങ്കുകൾ വീടിന്റെ സെല്ലാറിൽ ഒരുക്കിയിട്ടുണ്ട്. മറ്റു ടാങ്കുകൾ ലിവിങ് റൂം, ഹാളിലേക്കുള്ള വഴി, കിടപ്പു മുറി, ഷെഡ്ഡ് എന്നിവിടങ്ങളിലൊക്കെയായി സജ്ജീകരിച്ചിരിക്കുന്നു. "എന്റെ കൂട്ടുകാർക്കും ഈ അക്വേറിയം വളരെയധികം ഇഷ്ടമാണ്. അവരും ചിലപ്പോഴൊക്കെ എന്നോടൊപ്പം കൂടാറുണ്ട്. ഞങ്ങൾ സോഫയിലിരുന്ന് മറ്റുള്ളവർ ടെലിവിഷൻ കാണുന്നത് പോലെ ഈ മീനുകളെ കണ്ടിരിക്കും." - ജാക്ക് പറയുന്നു.
advertisement
ഏതാണ്ട് നാനൂറോളം മത്സ്യങ്ങളാണ് ജാക്കിന്റെ അക്വേറിയത്തിൽ ഉള്ളത്. നിലവിൽ യു.കെയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ അക്വേറിയം ജാക്കിന്റേതാണ്. തന്റെ പടുകൂറ്റൻ ഫിഷ് ടാങ്കുകൾ നിറയ്ക്കാൻ ഏതാണ്ട് 22 ടൺ വെള്ളമാണ് ജാക്കിന് വേണ്ടിവരുന്നത്. മത്സ്യങ്ങൾക്കുള്ള ഭക്ഷണത്തിന് വേണ്ടി പ്രതിമാസം ഏതാണ്ട് നാലായിരം രൂപയും അക്വേറിയതിന് വേണ്ട വൈദ്യുതിയ്ക്കായി പതിനായിരം രൂപയും ചെലവ് വരുന്നുണ്ടെന്നും ജാക്ക് പറയുന്നു.
പടുകൂറ്റൻ അക്വേറിയങ്ങളെക്കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത ഒന്ന് ജപ്പാനിലെ ഒരു കഫേയിലാണ് ഉള്ളത്. വളരെ വിചിത്രമായ ടോയ്‌ലറ്റാണ് ആ കഫെയിൽ ഉള്ളത്. ജപ്പാനിലെ അകാഷിയിൽ സ്ഥിതി ചെയ്യുന്ന ദി ഹിപ്പോപ്പൊ കഫെയിൽ ടോയ്‌ലറ്റ് ഉപയോഗിക്കുന്നവർക്ക് മീനുകളെയും ആമകളെയും ഒക്കെ കാണാൻ കഴിയുന്ന വിധത്തിലാണ് അക്വേറിയം സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് വശങ്ങളിലും അക്വേറിയം സജ്ജീകരിച്ച വിധത്തിലാണ് ആ കഫെയിലെ ടോയ്‌ലറ്റുകൾ നിർമിച്ചിരിക്കുന്നത്. വളരെ വിചിത്രമായ ഈ ടോയ്‌ലറ്റിന്റെ നിർമാണത്തിന് കഫെയുടെ ഉടമയ്ക്ക് ചെലവാക്കേണ്ടി വന്നത് 1.8 കോടി രൂപയാണ്.