എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പ്രാക്ടിക്കൽ ക്ലാസുകളുടെ വരെ സഹായത്തോടെയാണ് ഈ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ നെല്ല് വിളയിക്കുന്നത്. നിത്യാനന്ദ ഗൗഡ എന്ന കർഷകനുമായി കൈകോർത്താണ് ദർശൻ തന്റെ വിദ്യാർത്ഥികൾക്ക് മികച്ച കാർഷിക വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. കൃഷി പരിശീലിക്കാൻ വിദ്യാർത്ഥികൾക്കായി 4356 ചതുരശ്ര അടി സ്ഥലം ഗൗഡ വിട്ട് നൽകി. 30 ഓളം കുട്ടികൾ ഈ വർഷം ഓഗസ്റ്റ് മുതൽ ഗൗഡയുടെ നിർദ്ദേശ പ്രകാരം കൃഷി ചെയ്യുന്നുണ്ട്. 30 കുട്ടികളിൽ നാല് പേർക്ക് മാത്രമാണ് കുടുംബപരമായി കാർഷികവൃത്തിയുമായി ബന്ധമുള്ളത് എന്നത് ശ്രദ്ധേയമാണ്.
advertisement
“ വിദ്യാർത്ഥികൾ വളരെയധികം ഉത്സാഹം കൃഷി ചെയ്യാൻ കാണിക്കുന്നുണ്ട്, ഞാൻ പറയുന്ന കാര്യങ്ങൾ എല്ലാം അവർ വളരെ ശ്രദ്ധയോടെ കേൾക്കും, അവർ ചോദിക്കുന്ന സംശയങ്ങൾ എനിക്ക് രസകരമായി തോന്നാറുണ്ട്. തന്റെ മുന്നിലെത്തുന്ന ആഹാരം വിളയിച്ചെടുക്കുന്നതിലുള്ള കഷ്ടപ്പാട് അവർക്ക് ഇപ്പോൾ അറിയാം. വളർന്ന് വലുതാകുമ്പോൾ അവർ കൃഷിയെ വിലമതിക്കുന്ന ഒരു തലമുറയായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” - ഗൗഡ പറഞ്ഞു.
“കഴിഞ്ഞ വർഷം ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളെ മാത്രമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ വർഷം ആറും, ഏഴും ക്ലാസിലെ വിദ്യാർത്ഥികളെ ഒന്നിപ്പിച്ചാണ് ഞങ്ങൾ പദ്ധതി നടപ്പാക്കുന്നത്. നിലം ഉഴുക, വിത്ത് വിതയ്ക്കുക, തൈകൾ ക്രമമായി നടുക, നനയ്ക്കുക, വള പ്രയോഗം, കീട നിയന്ത്രണം, വിളവെടുപ്പ് തുടങ്ങി കൃഷിയുടെ ഓരോ ഘട്ടങ്ങളിലും അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ അവരുടെ ഏറ്റവും പ്രീയപ്പെട്ട ഓർമ്മകളിൽ ഒന്നായി ഇത് നിലനിൽക്കും. പ്രകൃതിയോടിണങ്ങി അവർ പഠിക്കുന്ന പാഠങ്ങൾ നാളെ അവരെ നല്ല മനുഷ്യരായി വാർത്തെടുക്കും, അത് മാത്രമാണ് എന്റെ പ്രതീക്ഷ” - പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന ദർശൻ ഹരികന്ത്ര പറയുന്നു. ഒരു വർഷത്തിനുള്ളിൽ കാർഷിക പഠനത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം ഈ സർക്കാർ സ്കൂളിൽ രണ്ട് മടങ്ങായാണ് വർധിച്ചത്.